ഒ.ബി.സി മെഡിക്കൽ റിസെർവേഷൻ നടപ്പാക്കാത്തതിൽ തമിഴ്നാട്ടിലെ ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധിച്ചു

ചെന്നൈ: ഓൾ ഇന്ത്യ ക്വാട്ടയിലെ ഒ.ബി.സി മെഡിക്കൽ സംവരണ അട്ടിമറിയിൽ തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധം അറിയിച്ചു. ബി.ജെ.പി ഒഴികെയുള്ള പാർട്ടികളാണ് ഈ വർഷം മെഡിക്കൽ സീറ്റുകൾ ഒ.ബി.സി വിഭാഗങ്ങൾക്ക് നൽകാൻ തായാറാവാത്തതിൽ പ്രതിഷേധം അറിയിച്ചത്.

'' 27 ശതമാനം സംവരണം നടപ്പിലാക്കാത്തതിനാൽ 3758 മെഡിക്കൽ സീറ്റുകളാണ് ആകെ ഒ.ബി.സി വിഭാഗങ്ങൾക്ക് അനുവദിച്ചിരുന്നത്. തമിഴ്നാട് സംവരണ നിയമ പ്രകാരം സംസ്ഥാനം 764 സീറ്റുകൾ ഒ.ബി.സി വിഭാഗങ്ങൾക്കായി നീക്കിവെക്കണമെങ്കിലും അത് നടപ്പിലാവുന്നില്ല ''- ഓൾ ഇന്ത്യ െഫഡറേഷൻ ഓഫ് ഒതർ ബാക്ക്വേർഡ് ക്ലാസ്സ് എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ (എ.ഐ.ഒ.ബി.സി) പ്രതിനിധി പറഞ്ഞു.


'' തമിഴ്നാട്ടിൽ 69 ശതമാനമാണ് സംവരണ മെഡിക്കൽ സീറ്റുള്ളത്. ഇതിൽ 30 ശതമാനം പിന്നാക്ക വിഭാഗങ്ങൾക്കാണ്. 3.5 ശതമാനമാണ് ഒ.ബി.സി മുസ്ലിംകൾക്കുള്ളത്. എസ്.ഇക്ക് 18 ശതമാനവും എസ്.ടിക്ക് ഒരു ശതമാനവും. ഒ.ബി.സിക്കാർക്ക് പ്രത്യേകമായി സംവരണം ആവശ്യമില്ലെന്നാണ് മദ്രാസ് ഹൈക്കോടതി പറയുന്നത്. ബി.ജെ.പി ഒഴികെ തമിഴ്നാട്ടിലെ എല്ലാം രാഷ്ട്രീയ പാർട്ടികളും ഇതിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്.'' എ.ഐ.ഒ.ബി.സി ജനറൽ സെക്രട്ടറി ജി കരുണാനിധി പറഞ്ഞു.



ആൾ ഇന്ത്യാ മെഡിക്കൽ എൻട്രൻസ് കേന്ദ്ര ക്വോട്ടയിലേക്ക് സംസ്ഥാനങ്ങൾ കൈമാറിയ സീറ്റുകളിൽ വൻ സംവരണ അട്ടിമറിയെന്ന് ആരോപണം ഉയർന്നിരുന്നു. എട്ട് വർഷത്തിനിടെ പിന്നാക്ക വിഭാഗങ്ങൾക്ക് നഷ്ടമായ സീറ്റുകളുടെ കണക്ക് നേരത്തെ ആൾ ഇന്ത്യ ഫെഡറേഷൻ ഒാഫ് ഒ.ബി.സി എംേപ്ലായീസ് വെൽഫയർ അസോസിയേഷൻ പുറത്തുവിട്ടിരുന്നു.

2013 മുതൽ ഇതുവരെയായി സംസ്ഥാനങ്ങൾ കേന്ദ്ര ക്വാട്ടയിലേക്ക് കൈമാറിയത് 72,491 സീറ്റുകളാണ്. ഇതിൽ ഒരു സീറ്റ് പോലും ഒ.ബി.സി സംവരണത്തിന് അനുവദിച്ചിട്ടില്ല. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്‌ ശുപാർശ ചെയ്ത 27 ശതമാനം സംവരണമനുസരിച്ച് 20,000 ത്തിനടുത്ത് സീറ്റുകളാണ് ഒ.ബി.സി സമുദായങ്ങൾക്ക് നൽകേണ്ടിയിരുന്നത്. എട്ടു വർഷത്തിനിടെ അത്രയും വലിയ നഷ്ടമാണ് പിന്നാക്ക വിഭാഗങ്ങൾക്ക് ഉണ്ടായതെന്ന് ഫെഡേറഷൻ ചൂണ്ടികാട്ടിയിരുന്നു.

Tags:    
News Summary - All non-BJP political parties in Tamil Nadu protest against non-implementation of OBC medical reservation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.