ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗ ി ആദിത്യനാഥ് ബുധനാഴ്ച നിയമസഭയിൽ നടത്തിയ വിവാദ പ്രസ്താവനയിൽ അലീഗഢ് സർവ കലാശാല വിദ്യാർഥികൾ പ്രതിഷേധിച്ചു. ഡിസംബർ 15ന് വിദ്യാർഥികൾ അലീഗഢ് നഗരം കത്തിച്ചുവെന്നും ആയുധങ്ങളുമായി പൊലീസിനെ ആക്രമിച്ചുവെന്നും അടക്കമുള്ള പ്രസ്താവനകളാണ് യോഗി ആദിത്യനാഥ് നടത്തിയത്.
വ്യാജ പ്രസ്താവനയാണ് മുഖ്യമന്ത്രി സഭയിൽ നടത്തിയതെന്നും സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് ക്രൂരമായി നേരിടുകയായിരുന്നുവെന്നും പൊലീസാണ് യുദ്ധക്കളമാക്കിയതെന്നും വിദ്യാർഥി യൂനിയൻ ആരോപിച്ചു. ചിലർ മരിക്കാൻ തീരുമാനിച്ചുവന്നാൽ പിന്നെ എങ്ങനെയാണ് ജീവനോടെ തിരിച്ചുപോവുകയെന്ന്, യു.പിയിൽ പലയിടങ്ങളിലായി പൊലീസ് നടത്തിയ വെടിവെപ്പിനെ ന്യായീകരിച്ച് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.