അമൃത്സർ: ആർ.എസ്.എസിനെ നിരോധിക്കണമെന്ന് സിഖ് സമുദായത്തിെൻറ ഉന്നത സമിതിയായ അകാൽ തക്തിെൻറ തലവൻ ഗ്യാനി ഹർപ്രീത് സിങ് ആവശ്യപ്പെട്ടു. അവർ മുന്നോട്ടുവെക്കുന്ന ഹിന്ദു രാഷ്ട്രം രാജ്യതാൽപര്യത്തിനെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്ന് വിജയദശമി ദിനത്തിൽ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് പറഞ്ഞിരുന്നു. രാജ്യത്തെ വിഭജിക്കുന്ന പ്രവൃത്തിയാണ് ആർ.എസ്.എസ് നേതാക്കൾ നടത്തുന്നതെന്ന് ഹർപ്രീത് സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു . ഇന്ത്യയിൽ ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും ഉൾപ്പെടെ നിരവധി മതക്കാരുണ്ട്. ജനങ്ങൾ വ്യത്യസ്ത ഭാഷ സംസാരിക്കുന്നു. അങ്ങനെയുള്ള രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കുമെന്ന് പറയുന്നത് തെറ്റാണെന്ന് ഹർപ്രീത് സിങ് പറഞ്ഞു.
മോഹൻ ഭാഗവതിെൻറ പ്രസ്താവനക്കെതിരെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പ്രസിഡൻറ് ഗോബിന്ദ് സിങ് ലോംഗോവാളും രംഗത്തെത്തിയിരുന്നു. കേന്ദ്ര സർക്കാർ ജമ്മു- കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കി കർശന നിയന്ത്രണമേർപ്പെടുത്തിയതിനെയും അകലാൽ തക്ത് തലവൻ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.