അഹമ്മദാബാദ്: ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിന് സമീപം ചേരി പ്രദേശത്ത് താമസിക്കുന്ന 45 കുടുംബ ങ്ങൾക്ക് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ കുടിയൊഴിപ്പിക്കൽ നോട്ടീസ് അയച്ചതായി റിപ്പോർട്ട്. ഇന്ത്യൻ എക്സ്പ ്രസ് ആണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
ഏഴ് ദിവസത്തിനുള്ളിൽ ചേരി ഒഴിഞ്ഞു പോകണമെന്നാണ് നോട് ടീസിൽ നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഫെബ്രുവരി 11 തീയതി രേഖപ്പെടുത്തിയ നോട്ടീസ് ചേരി നിവാസികൾക്ക് ഇന്നലെയാണ് നൽകിയിരിക്കുന്നത്. നോട്ടീസ് പ്രകാരം ഇന്നാണ് ഒഴിയാനുള്ള അവസാന തീയതി. സ്ത്രീകളും കുട്ടികളുമുൾപ്പെടെ 45 കുടുംബങ്ങളിൽപെട്ട 200ഓളം ആളുകളാണ് കുടിയിറക്കൽ ഭീഷണി നേരിടുന്നത്.
ഈ മാസം അവസാനം സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ യു.എസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപ് പങ്കെടുക്കുന്നുണ്ട്. 24, 25 തീയതികളിലാണ് ട്രംപിൻെറ ഇന്ത്യ സന്ദർശനം. ഇതോടനുബന്ധിച്ചാണ് തങ്ങൾക്ക് ഒഴിഞ്ഞു പോകാൻ നോട്ടീസ് നൽകിയതെന്ന് ചേരി നിവാസികൾ ആരോപിച്ചു.
ട്രംപിൻെറ വരവ് പ്രമാണിച്ച് പാതയോരത്തെ ചേരി മറയ്ക്കുന്നതിനായി സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം മുതൽ ഇന്ദിര ബ്രിഡ്ജ് വരെയുള്ള ദൂരം മതിൽ പണിതുയർത്തുന്നത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. 22 വർഷത്തോളം ചേരിയിൽ താമസിച്ചു വരുന്ന കുടുംബങ്ങൾ ഉൾപ്പെടെയുള്ളവരോടാണ് ഒഴിഞ്ഞു പോകാൻ നിർദേശിച്ചിരിക്കുന്നത്. 65 കുടുംബങ്ങളാണ് ചേരിയിൽ കഴിയുന്നത്.
അതേസമയം, ചേരി നിലനിൽക്കുന്നത് നഗരസഭയുടെ അധീനതയിലുള്ള ഭൂമിയിലാണെന്നും നഗരാസൂത്രണത്തിൻെറ ഭാഗമായാണ് ‘കൈയേറ്റ ഭൂമിയിൽ’ നിന്ന് കുടുംബങ്ങളോട് ഒഴിയാൻ നിർദേശം നൽകിയതെന്നുമാണ് നഗരസഭ നൽകുന്ന വിശദീകരണം.
തങ്ങളുടെ ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞപ്പോൾ ‘നിങ്ങൾ എവിേടക്ക് വേണമെങ്കിലും പോയ്ക്കോളൂ’ എന്നാണ് അധികൃതർ പറഞ്ഞതെന്ന് ചേരി നിവാസിയായ പങ്കജ് ദാമർ പറയുന്നു. എല്ലാ കുടുംബങ്ങളിലും ചുരുങ്ങിയത് നാല് പേരെങ്കിലുമുണ്ട്. ഈ കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങോട്ട് പോകുമെന്നാണ് ചേരി നിവാസികൾ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.