ബംഗളൂരു: പ്രതിഷേധങ്ങൾ ശക്തമായതോടെ കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച് യോഗി ആദിത്യനാഥ് യു.പിയിലേക്ക് തിരിച്ചു.യു.പിയിൽ പൊടിക്കാറ്റിൽ 73 പേർ മരിച്ചപ്പോഴും അവിടത്തെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാതെ യോഗി കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെട്ടത് വൻ വിമർശനത്തിന് കാരണമായിരുന്നു. വിമർശനങ്ങൾ ശക്തമാവുന്നതിനിടെയാണ് യോഗിയുടെ മടക്കം.
വെള്ളിയാഴ്ച രാത്രിയോടെ യോഗി ആദിത്യനാഥ് ആഗ്രയിലെത്തും. പൊടിക്കാറ്റ് മൂലം ദുരിതത്തിലായ യു.പിയിലെ പ്രദേങ്ങൾ അദ്ദേഹം നാളെ സന്ദർശിക്കും. നിശ്ചയിച്ച പ്രകാരം യോഗി ആദിത്യനാഥ് ഒരു ദിവസം കൂടി കർണാടകയിൽ പ്രചാരണം നടത്തേണ്ടതാണ്. ശനിയാഴ്ച രണ്ട് റാലികളിൽ അദ്ദേഹം പ്രസംഗിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, പരിപാടികൾ വെട്ടിച്ചുരുക്കി ഒരു ദിവസം നേരത്തെ തന്നെ യോഗി യു.പിയിലേക്ക് തിരിക്കുകയായിരുന്നു.
ഇവിടത്തെ പ്രചാരണം മതിയാക്കി എത്രയും പെെട്ടന്ന് യു.പിയിലേക്ക് മടങ്ങാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗിയോട് ആവശ്യപ്പെട്ടിരുന്നു. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും യോഗിക്കെതിരെ രംഗത്തെത്തിയുരുന്നു. യു.പിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് യോഗിയെ മുഖ്യമന്ത്രിയാക്കിയത്. ഇൗയൊരു സാഹചര്യത്തിലും അദ്ദേഹം യു.പിയിലേക്ക് തിരികെ വരുന്നില്ലെങ്കിൽ കർണാടകയിൽ തന്നെ സ്ഥിരതാമസമാക്കുകയാവും നല്ലതെന്നും അഖിലേഷ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.