ജോധ്പുർ: രജസ്ഥാനിൽ പ്രസവത്തിനിെട പുറത്തേക്ക് വലിച്ചതിനെ തുടർന്ന് നവജാത ശിശുവിെൻറ ശരീരം രണ്ടായി മ ുറിഞ്ഞ സംഭവത്തിൽ നഴ്സ് അറസ്റ്റിൽ. രാംഗഡ് ആശുപത്രിയിലെ പുരുഷ നഴ്സായ അമൃത് ലാൽ ആണ് അറസ്റ്റിലായത്. കുറ ്റകൃത്യം മറച്ചുവെക്കാൻ പ്രതിയെ സഹായിച്ച ജുജ്ഹാർ സിങ് എന്ന നഴ്സ് ഒളിവിലാണ്. ഇരുവർക്കുമെതിരെ കൊലപാതകത്ത ിനാണ് കേസെടുത്തത്.
പ്രസവത്തിന് യുവതി എത്തിയേപ്പാൾ ഡ്യൂട്ടി ഡോക്ടറെ വിളിക്കാതെ പ്രസവം നടത്തിയ സംഭവത്തിൽ ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു. കുഞ്ഞ് പുറത്ത് വരാതെ പ്രസവം ബുദ്ധിമുേട്ടറിയപ്പോൾ നഴ്സ് കുഞ്ഞിനെ പുറത്തേക്ക് പിടിച്ച് വലിക്കുകയായിരുന്നു. വലിക്കുന്ന ശക്തിയിൽ കുഞ്ഞിെൻറ ദേഹം രണ്ടായി മുറിഞ്ഞു.
ദുരന്തം നടന്നപ്പോൾ വിവരം ആരെയും അറിയിക്കാതെ കുഞ്ഞിെൻറ മൃതദേഹം മോർച്ചറിയിൽ ഉപേക്ഷിച്ചു. യുവതിയുടെ നില ഗുരുതരമാണെന്നും ജോധ്പുരിലെ ആശുപത്രിയിലേക്ക് മാറ്റാനും ഭർത്താവിനോട് ആവശ്യെപ്പട്ടു.
ജോധ്പുരിലെ ഉമൈദ് ആശുപത്രിയിൽ എത്തിയ യുവതി കുഞ്ഞിെൻറ തലയും പ്ലാസൻറയും മാത്രമാണ് പ്രസവിച്ചത്. തുടർന്ന് ഡോക്ടർമാർ കുടുംബെത്ത വിവരമറിയിക്കുകയും രാംഗഡ് ആശുപത്രിക്കെതിരെ ഭർത്താവ് പരാതി നൽകുകയുമായിരുന്നു.
യുവതി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.