ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും അഡീഷനൽ സോളിസിറ്റർ ജനറലുമായ (എ.എസ്.ജി) രൂപീന്ദർ സിങ് സൂരി അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. 2020 ജൂണിലാണ് സൂരി എ.എസ്.ജിയായി നിയമിതനായത്.
2009ൽ മുതിർന്ന അഭിഭാഷകനായി. സുപ്രീംകോടതി ബാർ അസോസിയേഷന്റെയും അഡ്വക്കറ്റ് ഓൺ റെക്കോഡ് അസോസിയേഷന്റെയും പ്രസിഡന്റായിരുന്നു. 15 വർഷത്തോളം പഞ്ചാബിനുവേണ്ടി സുപ്രീംകോടതിയിൽ സ്റ്റാൻഡിങ് കൗൺസലായി. ഭാര്യ ഗുർവിന്ദർ സൂരി. അഭിഭാഷകരായ സുരുചി, സിമർ എന്നീ രണ്ടു പെൺമക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.