മുംബൈ: മുംബൈ കോൺഗ്രസിന് ഇരട്ട പ്രഹരമേകി മുൻമന്ത്രിയും മുതിർന്ന നേതാവുമായ കൃപാശ ങ്കർ സിങ്ങും നടി ഉൗർമിള മാതോംഡ്കറും പാർട്ടിയിൽനിന്ന് രാജിവെച്ചു. മുംബൈ കോൺഗ്രസ ിലെ ഉൾപോരിൽ മനംമടുത്താണ് ഉൗർമിളയുടെ രാജിയെങ്കിൽ ഡൽഹിയിൽ ഹൈകമാൻഡിനെ കണ്ടാ ണ് കൃപാശങ്കർ സിങ്ങിെൻറ രാജി. ദീർഘകാലം മുംബൈ കോൺഗ്രസ് അധ്യക്ഷനും മൂന്നു തവണ മന്ത്രിയുമായ സിങ് ബി.ജെ.പിയിൽ ചേരുമെന്നാണ് അഭ്യൂഹം.
ഗണേശോത്സവത്തിെൻറ ഭാഗമായി സിങ്ങിെൻറ വീട്ടിൽ പ്രതിഷ്ഠിച്ച ഗണേശ വിഗ്രഹം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും സന്ദർശിച്ചത് ചർച്ചയായിരുന്നു. തനിക്ക് എതിരായ അഴിമതി കേസുകളിൽ കോടതി ശക്തമായ നിലപാട് എടുത്തതിനെ തുടർന്ന് മന്ത്രിപദവും പാർട്ടി അധ്യക്ഷപദവും രാജിവെച്ച സിങ് പിന്നീട് പാർട്ടിയിൽ നിർജീവമായിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഉൗർമിള കോൺഗ്രസിൽ ചേർന്നത്. മുംബൈ നോർത്ത് മണ്ഡലത്തിൽ ബി.ജെ.പിയിലെ ഗോപാൽ ഷെട്ടിക്കെതിരെ മത്സരിപ്പിക്കാനായിരുന്നു ഉൗർമിളയെ കൊണ്ടുവന്നത്. എന്നാൽ, ദയനീയമായി പരാജയപ്പെട്ട ഉൗർമിള തെരെഞ്ഞടുപ്പ് പ്രചാരണത്തിെൻറ കൺവീനർമാരുടെ അലംഭാവംമൂലമാണ് തോറ്റതെന്ന് ആരോപിച്ച് മുംബൈ അധ്യക്ഷന് കത്തെഴുതിയിരുന്നു. എന്നാൽ, കത്തിൽ നടപടി സ്വീകരിക്കാതെ നേതൃത്വം ആരോപണ വിധേയരായവർക്ക് സ്ഥാനക്കയറ്റം നൽകിയതിൽ ചൊടിച്ചാണ് രാജിവെച്ചത്. കോൺഗ്രസിനെ വളർത്താൻ നേതാക്കൾക്ക് ആത്മാർഥതയില്ലെന്നും അവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.