എ.ബി.പി-സിവോട്ടർ അഭിപ്രായ വോട്ടെടുപ്പ്: മധ്യപ്രദേശിൽ കോൺഗ്രസ് ബി.ജെ.പിയെക്കാൾ മുൻപിൽ

ഈ വർഷം നടക്കുന്ന മധ്യപ്രദേശ് തിരഞ്ഞെടുപ്പിന്റെ ആദ്യ അഭിപ്രായ വോട്ടെടുപ്പ് പുറത്ത്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ട് പാർട്ടികളായ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് എ.ബി.പി-സിവോട്ടർ സർവേ വെളിപ്പെടുത്തുന്നു. 230 അംഗ മധ്യപ്രദേശ് അസംബ്ലിയിലേക്കുള്ള വാശിയേറിയ മത്സരത്തിനിടയിൽ, ഒരു തൂക്കു സർക്കാറിനുള്ള സാധ്യതയുൾപ്പെടെ സർവേ വിലയിരുത്തുന്നു.

സർവേ അനുസരിച്ച്, ബി.ജെ.പി 106-118 സീറ്റുകളും 108-120 നിയമസഭാ മണ്ഡലങ്ങൾ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്യുമെന്നും പറയുന്നു. ബി.സ്.പി അക്കൗണ്ട് തുറന്നാൽ ഒന്നു മുതൽ നാല് വരെ സീറ്റുകൾ നേടിയേക്കും. ആകെ പോൾ ചെയ്ത വോട്ടിന്റെ 44 ശതമാനം പേരും ഇരു പാർട്ടികളും അധികാരത്തിലെത്തുെമന്നാണ് പ്രതീക്ഷിക്കുന്നു.

ഈ വർഷം മധ്യപ്രദേശിൽ വീണ്ടും അധികാരത്തിലെത്താൻ കോൺഗ്രസ് പരിശ്രമിക്കുമ്പോൾ, ആം ആദ്മി പാർട്ടിയും സമാജ്‌വാദി പാർട്ടിയും കോൺഗ്രസിനും ബി.ജെ.പിക്കും എതിരെ മത്സരിക്കുകയാണ്.

Tags:    
News Summary - ABP-CVoter Opinion Poll: Close Contest On Cards Again In Madhya Pradesh, Congress Marginally Ahead Of BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.