ന്യൂഡൽഹി: ഡൽഹി അധികാരത്തർക്കത്തിൽ സുപ്രീംകോടതി വിധി കെജ്രിവാൾ സർക്കാറിന് വൻ തിരിച്ചടിയായതോടെ വിധിയിലു ള്ള നിരാശ ആം ആദ്മി പാർട്ടി മറച്ചു വെച്ചില്ല. 1993ൽ ഇറങ്ങിയ പ്രശസ്ത ബോളിവുഡ് ചിത്രമായ ദാമിനിയിൽ സണ്ണി ഡിയോൾ അ ഭിനയിച്ച കോടതി രംഗത്തിലെ 10 സെക്കൻറ് ദൈർഘ്യമുള്ള സംഭാഷണ ശകലം ട്വീറ്റ് ചെയ്തു കൊണ്ടാണ് എ.എ.പി കോടതി വിധ ിയിലെ നിരാശ പങ്കുവെച്ചത്. കോടതി നടപടികൾ തുടർച്ചയായി വൈകുന്നതിൽ സണ്ണി ഡിയോൾ അവതരിപ്പിച്ച അഭിഭാഷകനായ കഥാപാത ്രം കോടതി മുറിയിൽ പ്രതിഷേധം അറിയിക്കുന്നതാണ് രംഗം.
‘‘ തരീഘ് പാർ തരീഘ്, തരീഘ് പാർ തരീഘ്, തരീഘ് പാർ തരീഘ്, തരീഘ് പാർ തരീഘ് മിൽത്തി രഹി ഹേ..ലേകിൻ ഇൻസാഫ് നഹി മിലാ മൈ ലോഡ്, ഇൻസാഫ് നഹി മിലാ...മിലി ഹേ തോ സിർഫ് യേ തരീഘ് ’’ ( ‘‘ ഞങ്ങൾക്ക് നീതി ലഭിക്കുന്നില്ല. വെറും ദിവസങ്ങൾ മാത്രമാണ് ലഭിക്കുന്നത്. നീതിയില്ല. ഇൗ ദിവസങ്ങൾ മാത്രമാണ് ലഭിക്കുന്നത്. ’’) എന്ന ഡയലോഗ് ആണ് എ.എ.പി ട്വീറ്റ് ചെയ്തത്.
तारीख पर तारीख...#DelhiVsCenter #Services pic.twitter.com/9ol2II7AA5
— AAP (@AamAadmiParty) February 14, 2019
സുപ്രീംകോടതിയുടെ വിധിയിൽ വ്യക്തതയില്ലാതെ പോയത് ദൗർഭാഗ്യകരമാണെന്ന് ആം ആദ്മി പാർട്ടി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. സുപ്രീംകോടതി വിധി ഭരണഘടനാ വിരുദ്ധമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഭിപ്രായപ്പെട്ടു. ഡൽഹിയിലെ ജനങ്ങൾെക്കതിരെയുള്ള അനീതിയാണിത്. ഉദ്യോഗസ്ഥരെ മാറ്റാൻ അധികാരമില്ലാതെ എങ്ങനെയാണ് സർക്കാർ സംവിധാനം പ്രവർത്തിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ഡൽഹിയുടെ പൂർണ സംസ്ഥാന പദവിക്കായാണ് ഇത്തവണ വോട്ട് ചെയ്യേണ്ടതെന്നും കെജ്രിവാൾ പറഞ്ഞു.
ഡൽഹി അഴിമതി വിരുദ്ധ ബ്യൂറോയുടെ നിയന്ത്രണം കേന്ദ്ര സർക്കാറിനാണെന്നായിരുന്നു സുപ്രീംകോടതി വിധി. കേന്ദ്ര സർക്കാർ നിയന്ത്രിക്കുന്നത് ഡൽഹി അഴിമതി വിരുദ്ധ ബ്യുറോയെയാണെന്നും ഡൽഹി സർക്കാറിനെയല്ലെന്നും അന്വേഷണ കമ്മീഷനെ രൂപീകരിക്കാൻ ഡൽഹി സർക്കാറിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ആറ് വിഷയങ്ങൾ പരിഗണിച്ചതിൽ നാലു വിഷയങ്ങളിലും കേന്ദ്രത്തിന് അനുകൂലമായ തീരുമാനമാണ് സുപ്രീംകോടതി കൈക്കൊണ്ടത്. അഴിമതി വിരുദ്ധ ബ്യൂറോ, ഗ്രേഡ് 1, 2 ജീവനക്കാരുടെ നിയമനവും സ്ഥലംമാറ്റവും, അന്വേഷണ കമ്മീഷൻ എന്നിവ കേന്ദ്ര സർക്കാറിെൻറ അധികാര പരിധിയിൽ വരുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.