ചണ്ഡിഗഡ്: ലോക്ഡൗണിന്‍റെ പശ്ചാത്തലത്തിൽ സ്വദേശത്തേക്ക് മടങ്ങാൻ 8.30 ലക്ഷം കുടിയേറ്റ തൊഴിലാളികൾ രജിസ്റ്റർ ചെയ്തതായി പഞ്ചാബ് സർക്കാർ. സംസ്ഥാന സ്പെഷ്യൽ ചീഫ് സെക്രട്ടറി കെ.ബി.എസ് സിദ്ദുവാണ് ഇക്കാര്യം അറിയിച്ചത്.
ഒാൺലൈൻ രജിസ്റ്റർ ചെയ്ത 8.30 ലക്ഷം കുടിയേറ്റ തൊഴിലാളികളിൽ 4.66 ലക്ഷം പേർ ലുധിയാനയിൽ നിന്നുള്ളവരാണ്. ഉത്തർപ്രദേശ്-4,40,641, ബിഹാർ-3,05,009, പശ്ചിമ ബംഗാൾ-14,300, രാജസ്ഥാൻ-4786, മഹാരാഷ്ട്ര-1923, മധ്യപ്രദേശ്-12,924, ഝാർഖണ്ഡ്-13,937 എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള രജിസ്റ്റർ ചെയ്തവരുടെ കണക്ക്.
കൂടാതെ, ആൻഡമാൻ നിക്കോബാർ, ലഡാക്, സിക്കിം, അസം, അരുണാചൽ പ്രദേശ്, ദാദ്ര ഹവേലി എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.