ന്യൂഡൽഹി: ജനവിശ്വാസ കാര്യത്തിൽ നരേന്ദ്ര മോദി സർക്കാറിന് ലോകത്ത് മൂന്നാം സ്ഥാനം. 73 ശതമാനം ഇന്ത്യക്കാർക്ക് മോദി സർക്കാറിൽ വിശ്വാസമുണ്ടെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒാർഗനൈസേഷൻ ഒാഫ് ഇകണോമിക് കോ ഒാപറേഷൻ ആൻഡ് െഡവലപ്മെൻറ് (ഒ.ഇ.സി.ഡി) തയാറാക്കിയ റിപ്പോർട്ട് അനുസരിച്ചാണിത്.
സർക്കാറിന്‍റെ വിശ്വാസ്യത, സ്ഥിരത, പൗരന്മാരുടെ സുരക്ഷ, പൊതുസേവനം എന്നിവ വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. 80 ശതമാനം പിന്തുണയുള്ള സ്വിറ്റ്സർലൻഡ് സർക്കാർ ഒന്നാം സ്ഥാനവും 79 ശതമാനമുള്ള ഇന്തോനേഷ്യ സർക്കാർ രണ്ടാം സ്ഥാനവും നേടി. അമേരിക്കയിലെ ട്രംപ് സർക്കാറിന് 30 ശതമാനം ജനപിന്തുണയാണുള്ളത്.
ബ്രിട്ടനിലെ തെരേസ മേയ് സർക്കാറിന് 40 ശതമാനം പിന്തുണ ലഭിച്ചു. 41 രാജ്യങ്ങളാണ് സർവേയിൽ ഉൾപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.