ന്യൂഡൽഹി: മാലേഗാവ് ഭീകരാക്രമണേക്കസിൽ പ്രതിയായ പ്രജ്ഞ സിങ് ഠാകുറിനെ ഭോപാലി ൽ ബി.െജ.പി സ്ഥാനാർഥിയാക്കിയതിനെ ചോദ്യംചെയ്ത് 71 മുൻ ഉന്നത ഉദ്യോഗസ്ഥർ സംയുക് ത പ്രസ്താവനയുമായി രംഗത്ത്. പ്രധാനമന്ത്രിയാകുേമ്പാൾ എടുത്ത പ്രതിജ്ഞ നരേന്ദ് ര മോദി ഓർക്കണമെന്നും പ്രജ്ഞ സിങ്ങിെന സ്ഥാനാർഥിത്വത്തിൽനിന്ന് മാറ്റണമെന്നുമാ ണ് സർവിസിൽനിന്ന് വിരമിച്ച െഎ.എ.എസ്, െഎ.എഫ്.എസ്, െഎ.പി.എസ് ഉദ്യോഗസ്ഥരുടെ ആവശ്യം.
മോദി തെൻറ പ്രതിജ്ഞ ഓർക്കണമെന്നും ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും ആവശ്യപ്പെടുന്ന പ്രസ്താവനയിൽ ഇക്കാര്യത്തിൽ ജനങ്ങൾ ഒന്നിച്ചുനിൽക്കണമെന്നും അഭ്യർഥിച്ചു. ഠാകുറിനെ സ്ഥാനാർഥിയാക്കിയതിൽ വലിയ വിമർശനമാണ് ബി.ജെ.പി നേരിടുന്നത്. എന്നാൽ, ഹൈന്ദവ ഭീകരത എന്ന് പ്രചരിപ്പിച്ച കോൺഗ്രസിനുള്ള മറുപടിയാണ് സ്ഥാനാർഥിത്വമെന്നാണ് ബി.ജെ.പിയുടെയും പ്രധാനമന്ത്രിയുടെയും മറുപടി. ഭോപാൽ ലോക്സഭ സീറ്റിൽ പ്രജ്ഞ സിങ്ങിെൻറ സ്ഥാനാർഥിത്വത്തിലുള്ള അവിശ്വാസവും ഞെട്ടലും സുപ്രധാന പദവികൾ വഹിച്ച മുതിർന്ന ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് രംഗത്തെ ഭീതിയും ഭീഷണിയും വർഗീയതയും അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
പ്ലാനിങ് കമീഷൻ മുൻ സെക്രട്ടറി ഡോ. എൻ.സി. സക്സേന, നേപ്പാൾ മുൻ സ്ഥാനപതി ദേബ് മുഖർജി, മുൻ വിദേശകാര്യ സെക്രട്ടറി ശ്യാം സരൺ, പഞ്ചാബ് മുൻ ഡി.ജി.പി ജൂലിയോ റിബേയ്റോ, മഹാരാഷ്ട്ര മുൻ സെക്രട്ടറി സുന്ദർ ബുറ എന്നിവർ പ്രസ്താവനയിൽ ഒപ്പുവെച്ചവരിൽ പെടുന്നു. ഓൺലൈൻ വാർത്ത വെബ്സൈറ്റായ ‘ദ ക്വിൻറ്’ ഇവരുമായി സംസാരിച്ചു. ഭീകരതക്കെതിരെ ജീവാർപ്പണം നടത്തിയ മുംബൈയിലെ ഉയർന്ന പൊലീസ് ഓഫിസർ ഹേമന്ത് കർക്കരെക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ പ്രജ്ഞ സിങ്ങിെൻറ നടപടിയിൽ ഇവർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരമൊരു വ്യക്തി രാഷ്ട്രീയ വേദികളിൽ വരുന്നത് അപകടകരമാണ്. മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ്ങിനെതിരെയാണ് ബി.ജെ.പി പ്രജ്ഞ സിങ്ങിെന സ്ഥാനാർഥിയാക്കിയത്.
തെരെഞ്ഞടുപ്പ് പ്രചാരണത്തിൽ ഭീകരതക്കെതിരെ നിലപാടെടുക്കുന്ന മോദി ഭീകരാക്രമണ കേസിലെ പ്രതിയെ പിന്തുണക്കുന്നത് വിരോധാഭാസമാണ്. ഭീകരത ഏതു ഭാഗത്തുനിന്നായാലും അതിനെ പ്രവൃത്തിയിലും പ്രസംഗത്തിലും തുറന്നെതിർക്കാൻ മോദി തയാറാകണം. ഭീകരതക്കെതിരെ വോട്ട് തേടുന്ന പാർട്ടി സ്ഫോടനക്കേസ് പ്രതിയെ സ്ഥാനാർഥിയാക്കിയതിെൻറ വിരോധാഭാസത്തിൽനിന്ന് മോദിക്ക് ഒഴിഞ്ഞുമാറാനാവില്ല -പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.