ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധ സ്ഥിരീകരിച്ചത് യുവജനങ്ങളിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം സ്ഥിരീകരിച്ച 42 ശതമാനവും 21നും 40നും ഇടയിൽ പ്രായമുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിൻറ് സെക്രട്ടറി ലാവ് അഗർവാൾ അറിയിച്ചു.
രോഗം ബാധിച്ച ഒമ്പതു ശതമാനം പേർ 20 വയസിൽ താഴെയുള്ളവരാണ്. 33 ശതമാനം 41നും 60നും ഇടയിൽ പ്രായമുള്ളവരാണ്. 17 ശതമാനം ആളുകൾ 60 വയസിന് മുകളിലുള്ളവരാണെന്നും വാർത്ത സമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻെറ കണക്കുപ്രകാരം 2902 പേർക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച 601 പേർക്ക് രോഗം സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.