കോവിഡ് സംശയിച്ച് നിരീക്ഷണത്തിൽ കഴിയുന്നവർ ട്രെിയിനില്‍; സഹയാത്രികർ അധികൃതര്‍ക്ക് കൈമാറി

മുംബൈ: കോവിഡ് വൈറസ് ബാധിച്ചതായി സംശയിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചവർ ട്രെയിൻ യാത്ര നടത്തുന്നതിനിടെ പിടിയിലായി. മുംബൈ -ഡൽഹി ഗരീബ് രഥിൽ യാത്ര നടത്തുന്നതിനിടെ നാല് പേരാണ് പിടിയിലായത്.

മഹാരാഷ്ട്രയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ശരീരത്തിൽ മുദ്ര പതിപ്പിക്കുന്നുണ്ട്. ഈ മുദ്ര കണ്ട സഹയാത്രികരാണ് ടിക്കറ്റ് എക്സാമിനറെ വിവരം അറിയിച്ചത്. ട്രെയിൻ മുംബൈയിൽ നിന്ന് പുറപ്പെട്ട് ഒരു മണിക്കൂറോളം കഴിഞ്ഞ ശേഷമാണ് സഹയാത്രികർ ശരീരത്തിലെ മുദ്ര ശ്രദ്ധിച്ചത്.

ജര്‍മനിയില്‍നിന്ന് എത്തിയവരാണ് പിടിയിലായവർ. വീടുകളിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദേശിച്ച് മുംബൈ വിമാനതാവളത്തിൽ നിന്നാണ് ഇവരുടെ കൈകളിൽ മുദ്ര പതിച്ചത്. ഇവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നതാണ്. എന്നാല്‍ ഇവര്‍ നിര്‍ദ്ദേശം ലംഘിച്ച് ഗരീബ്‌രഥ് എക്‌സ്പ്രസില്‍ സൂറത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു.

കോവിഡ് 19 രോഗം ബാധിച്ച രാജ്യങ്ങളിൽനിന്ന് എത്തുന്നവരുടെ കൈകളിൽ പ്രത്യേക മുദ്ര പതിക്കാനും അവരെ 14 ദിവസം നിരീക്ഷിക്കാനും മഹാരാഷ്ട്ര സർക്കാർ അടുത്തിടെയാണ് തീരുമാനിച്ചത്.

Tags:    
News Summary - 4 persons suspected COVID19 deboarded from train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.