Posted On
date_range Updated On
date_range 2016 മുതൽ 2020 വരെ രാജ്യത്ത് രജിസ്റ്റർ ചെയ്തത് 3,400 വർഗീയ കലാപ കേസുകളെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി: 2016 നും 2020 നും ഇടയിൽ രാജ്യത്ത് ഏകദേശം 3,400 വർഗീയ കലാപ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ അറിയിച്ചു.
ഈ കാലയളവിൽ 2.76 ലക്ഷം കലാപ കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തതെന്ന് മന്ത്രി പറഞ്ഞു. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) റിപ്പോർട്ട് പ്രകാരമുള്ള കണക്കുകളാണ് മന്ത്രി ലോക്സഭയിൽ അവതരിപ്പിച്ചത്.
2020-ൽ 857 വർഗീയ-മത കലാപ കേസുകളും 2019-ൽ 438, 2018-ൽ 512, 2017-ൽ 723, 2016-ൽ 869 എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ കണക്കുകൾ. ലോക്സഭയിൽ രേഖാമൂലം സമർപ്പിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.