ചെന്നൈ: കോവിഡ്-19 കാലത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവ ൻ റേഷൻ കാർഡുടമകൾക്കും 1,000 രൂപവീതം നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. ഇതോടൊപ്പം ഏപ്രിൽമാസത്തെ സൗജന്യ റേഷൻ സാധനങ്ങൾ മുൻകൂട്ടി നൽകും.
രജിസ്റ്റർ ചെയ്ത നടപ്പാത വ്യാപാരികൾക്ക് രണ്ടായിരം രൂപയും കെട്ടിട നിർമാണ തൊഴിലാളികൾക്കും ഒാേട്ടാ- ടാക്സി തൊഴിലാളികൾക്കും ആയിരം രൂപയും 15 കിലോ അരി, ഒരു കിലോ പരിപ്പ്, ഒരു കിലോ പാചക എണ്ണ എന്നിവയും വിതരണം ചെയ്യും. ഇതരസംസ്ഥാന അസംഘടിത തൊഴിലാളികൾക്ക് ഒാരോ കുടുംബത്തിനും 15 കിലോ അരി, പരിപ്പ്, എണ്ണ തുടങ്ങിയവ സൗജന്യമായി നൽകും.
ജില്ലകൾ തോറും പൊതു അടുക്കളകൾ സ്ഥാപിച്ച് ഭക്ഷണം തയാറാക്കി വിതരണം ചെയ്യും. ‘അമ്മ’ കാൻറീനുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് രണ്ടു ദിവസത്തെ വേതനം കൂടുതലായി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.