അമൃത്സർ: പാകിസ്താനിൽനിന്ന് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 2700 കോടിയുടെ ഹെറേ ായിൻ കസ്റ്റംസ് പിടികൂടി. പഞ്ചാബ് അതിർത്തിയായ അട്ടാരിയിൽനിന്നാണ് ഇന്ത്യ-പാക് വ്യാപാരപാതയിലൂടെ ട്രക്കിൽ കടത്തുകയായിരുന്ന 532 കിലോ മയക്കുമരുന്ന് അധികൃതർ പിട ിച്ചെടുത്തത്. രാജ്യത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്ത കല്ലുപ്പിെൻറ കൂടെയാണ് മയക്കുമരുന്ന് കള്ളക്കടത്തിന് ശ്രമിച്ചതെന്ന് കസ്റ്റംസ് കമീഷണർ ദീപക് കുമാർ ഗുപ്ത പറഞ്ഞു. കള്ളക്കടത്തിെൻറ സൂത്രധാരനെയും ഇറക്കുമതിക്കാരനെയും പിടികൂടിയിട്ടുണ്ട്.
കശ്മീർ താഴ്വര അടിസ്ഥാനമാക്കിയാണ് ഇതിനു പിറകിെല ശൃംഖല പ്രവർത്തിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഹെറോയിനിെൻറ കൂടെ 52 കിലോ മറ്റു മയക്കുമരുന്നുകളും പിടികൂടിയിട്ടുണ്ട്. രണ്ടു ദിവസംമുമ്പാണ് പാകിസ്താനിൽനിന്ന് ചരക്ക് എത്തിച്ചത്.
ഞായറാഴ്ച ഉച്ചക്ക് സാധനങ്ങൾ പരിശോധിക്കാനെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഒരു ചാക്കിൽ വെളുത്ത പൊടിയുടെ രൂപത്തിൽ സംശയാസ്പദമായ വസ്തുകണ്ടെത്തിയത്്.
തുടർന്ന് നടത്തിയ വിശദപരിശോധനയിൽ അറുനൂറോളം ചാക്കിലെ 15 എണ്ണത്തിൽ ഹെറോയിൻ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.