ചെന്നൈ: ‘സത്യം’ തമിഴ് ടി.വി ചാനലിലെ 27 ജീവനക്കാർക്ക് കോവിഡ് ബാധിച്ചു. ഇതേത്തുടർന്ന ് വാർത്ത ചാനലിെൻറ ‘ലൈവ്’ പ്രോഗ്രാമുകൾ താൽക്കാലികമായി നിർത്തിവെച്ചു. രണ്ട് ദിവസ ം മുമ്പ് ഇതേ ചാനലിലെ സബ് എഡിറ്ററായ 24കാരനും തമിഴ് പത്രമായ ‘ദിനകരനി’ലെ റിപ്പോർട് ടറായ 25കാരനും രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് ചാനലിെൻറ ചെന്നൈ ഒാഫിസിലെ 94 ജീവനക്കാരെയും കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് 94 പേരിൽ 26 പേരുടെ ചികിത്സാഫലം പോസിറ്റീവാണെന്ന് അറിയിച്ചത്. പിന്നീട് രോഗബാധിതരായ ജീവനക്കാരെ വീടുകളിൽ സമ്പർക്ക വിലക്കേർപ്പെടുത്തുകയായിരുന്നു. നിലവിൽ ചാനലിെൻറ പ്രൊഡക്ഷൻ കൺട്രോൾ റൂമിെൻറ പ്രവർത്തനത്തിനായി മൂന്ന് ജീവനക്കാർക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്.
ചാനലിൽ നേരത്തെ റെക്കോഡ് ചെയ്ത പരിപാടികളുടെ പുനഃസംപ്രേഷണം മാത്രമാണിേപ്പാൾ. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി തങ്ങൾ പൂർണമായും സഹകരിക്കുമെന്നും അടുത്ത മണിക്കൂറുകളിൽ ചാനൽ നല്ല രീതിയിൽ തന്നെ തിരിച്ചുവരുമെന്നും സത്യം ടി.വി മാനേജിങ് ഡയറക്ടർ െഎസക് ലിവിങ്സ്റ്റൺ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.