ന്യൂഡൽഹി: കേന്ദ-സംസ്ഥാന സർക്കാറുകളുടെ വിവിധ വകുപ്പുകളുടെ വെബ്സൈറ്റുകൾ വ്യക്തികളുടെ ആധാർ വിവരങ്ങൾ ഉൾപ്പടെ നൽകുന്നുണ്ടെന്ന് കേന്ദ്രസർക്കാർ. ഇലക്ട്രോണിക്സ് െഎ.ടി സഹമന്ത്രി പി.പി ചൗധരിയാണ് ലോക്സഭയെ ഇക്കാര്യം അറിയിച്ചത്.
ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾ ഉൾപ്പടെ രാജ്യത്തെ 210 സൈറ്റുകളാണ് ഗുണഭോക്താക്കളുടെ പേര്, മേൽവിലാസം, ആധാർ കാർഡിലെ വിവരങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. ഇത് നിലവിൽ പൊതുജനങ്ങൾക്കും ലഭ്യമാവുന്നുണ്ടെന്ന് സർക്കാർ ലോക്സഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. ഇത് ആധാർ വിവരങ്ങളുടെ ചോർച്ചയല്ലെന്നും ചൗധരി അറിയിച്ചു.
സ്വകാര്യ കമ്പനികൾക്ക് ആധാർ വിവരങ്ങൾ നൽകിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അംഗീകൃത എജൻസികൾക്ക് മാത്രമേ ആധാർ വിവരങ്ങൾ കൈമാറുകയുള്ളു എന്നും സർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.