ആനന്ദി ബെന്‍ പട്ടേല്‍ പഞ്ചാബ് ഗവര്‍ണറായേക്കും

ന്യൂഡല്‍ഹി: മുന്‍ ഐ.പി.എസ്. ഓഫിസര്‍ കിരണ്‍ ബേദിയെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ ലഫ്റ്റനന്‍റ് ഗവര്‍ണറായി നിയമിച്ചതിന് പിന്നാലെ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ പഞ്ചാബ് ഗവര്‍ണറാക്കിയേക്കുമെന്ന് സൂചന. ഗവര്‍ണമാരെ പുനര്‍ വിന്യസിക്കുന്നതിന്‍െറ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. പഞ്ചാബില്‍ മുഴുവന്‍ സമയ ഗവര്‍ണര്‍ ഇല്ലാത്തതിനാല്‍ ഹരിയാന ഗവര്‍ണര്‍ കപ്തന്‍ സിങ് സോളങ്കിക്ക്  അധിക ചുമതല നല്‍കിയിരിക്കുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ആനന്ദി ബെന്നിനെ മാറ്റി മുതിര്‍ന്ന മന്ത്രിമാരില്‍ ഒരാളായ നിതിന്‍ പട്ടേലിനെ ബി.ജെ.പി. നിയമിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.  അതേസമയം, രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ്ങിനെ മറ്റേതെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനത്തേക്ക് മാറ്റാനും ആലോചനയുണ്ട്. അങ്ങനെയെങ്കില്‍ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ കെ.കെ. പോളിന് പകരം കല്യാണ സിങ്ങിനെ പരിഗണിച്ചേക്കും. മുന്‍ പൊലീസ് ചീഫ് ബി.എസ്. ബാസിയുടെ പേരും ഉത്തരാഖണ്ഡ് ഗവര്‍ണര്‍ പദവിയിലേക്ക് കേള്‍ക്കുന്നുണ്ട്.
തമിഴ്നാട് ഗവര്‍ണര്‍ കെ. റോസയ്യയുടെ കാലാവധി മൂന്നുമാസത്തിനുള്ളില്‍ അവസാനിക്കും. ഈ സ്ഥാനത്തേക്കും ഒരാളെ പരിഗണിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷമായിരിക്കുമെന്നാണ് സൂചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.