ഞാനാണ് യഥാര്‍ഥ ഹിന്ദു; ബി.ജെ.പിക്കാര്‍ വ്യാജന്‍മാര്‍ -അസാം മുഖ്യമന്ത്രി

ഗുവഹത്തി: താനാണ് യഥാര്‍ഥ ഹിന്ദുവെന്നും ബി.ജെ.പിക്കാര്‍ വ്യാജ ഹിന്ദുക്കളാണെന്നും അസാം മുഖ്യമന്ത്രി തരുണ്‍ ഗഗോയ്. ഹിന്ദുത്വത്തെ രക്ഷിക്കാനിറങ്ങിയ സ്വയം പ്രഖ്യാപിത കരാറുകാരാണ് ബി.ജെ.പിക്കാരെന്നും ഗഗോയ് ആരോപിച്ചു.

‘അസാമില്‍ വിവിധ വിഭാഗങ്ങള്‍ക്ക് അവരുടേതായ ദൈവങ്ങളും ദേവതമാരുമുണ്ട്. ഹിന്ദുമതത്തില്‍ പതിനായിരക്കണക്കിന് ദൈവങ്ങളുണ്ട്. എന്നാല്‍ ബി.ജെ.പിയും ആര്‍.എസ.്എസും അവരുടേതായ ഹിന്ദുത്വം അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. ഹിന്ദുമതം മതേതരത്വവും സഹിഷ്ണുതയുമാണ് പഠിപ്പിക്കുന്നത്. അസമിലെ ഹിന്ദുക്കള്‍ ഒരിക്കലും മറ്റുള്ളവരുടെ വിശ്വാസത്തെ അപമാനിക്കുന്നില്ല. ബി.ജെ.പിയും ആര്‍.എസ.്എസും വോട്ടിനും അധികാരത്തിനുമാണ് ഹൈന്ദവതയെ ഉപയോഗിക്കുന്നത്. അതിന് വേണ്ടിയാണ് അവര്‍ ബാബരി മസ്ജിദ് തകര്‍ത്തത്. -ഗഗോയ് പറഞ്ഞു’.

നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന അസാമില്‍ ഏപ്രിലിലാണ്് അസംബ്ളി തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.