അഫ്സല്‍ ഗുരുവിന്‍െറ വധശിക്ഷക്കെതിരെ വീണ്ടും തരൂര്‍


ന്യൂഡല്‍ഹി: 2001ലെ പാര്‍ലമെന്‍റ് ആക്രമണകേസ് പ്രതി അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും ലോക്സഭാംഗവുമായ ശശി തരൂര്‍ വീണ്ടും രംഗത്ത്. എല്ലാ തരത്തിലുള്ള വധശിക്ഷക്കും താന്‍ എതിരാണെന്നും അഫ്സല്‍ ഗുരുവിന്‍െറ കാര്യത്തില്‍, അയാള്‍ തോക്കെടുക്കുകയോ ബോംബ് പൊട്ടിക്കുകയോ ചെയ്ത തീവ്രവാദിയായിരുന്നില്ളെന്നും തരൂര്‍ വ്യക്തമാക്കി. അതേസമയം, അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിക്കാനില്ല. കാരണം, ഇന്ത്യന്‍ നിയമമനുസരിച്ച് വധശിക്ഷ ആകാം. അഫ്സല്‍ ഗുരുവിന്‍െറ ബന്ധുക്കളെ യഥാസമയം വിവരം അറിയിക്കാത്തതുമാത്രമാണ് കേന്ദ്രസര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടായ വീഴ്ച. എന്നാല്‍, ഒരു തീവ്രവാദിയെയും വധശിക്ഷക്ക് വിധേയമാക്കുന്നതിനോട് തനിക്ക് വ്യക്തിപരമായി യോജിപ്പില്ല.  ഇന്ത്യന്‍ നിയമം വധശിക്ഷയെ അംഗീകരിക്കുമ്പോഴും അതിനെതിരായ പ്രചാരണം നടത്തുന്നതിന് വിലക്കില്ല. ആ സ്വാതന്ത്ര്യമുള്ള കാലത്തോളം വധശിക്ഷക്കെതിരായ പ്രചാരണം നടത്തുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.