ഹൈദരാബാദ്: ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ് കനയ്യ കുമാറിനെതിരെ ചെരുപ്പേറ്. ഹൈദരാബാദിൽ സെമിനാറിൽ സംസാരിക്കുന്നതിനിടെ ഗോസംരക്ഷക പ്രവർത്തകനായ നരേഷ് കുമാറാണ് ചെരുപ്പെറിഞ്ഞത്. കനയ്യകുമാർ ദേശദ്രോഹിയാണെന്നും ഇതുപോലുള്ളവരെ സംസാരിക്കാൻ അനുവദിക്കരുതെന്നും പറഞ്ഞായിരുന്നു ചെരുപ്പേറ്.
#Watch #CaughtOnCam Ruckus during Kanhaiya Kumar’s programme in Hyderabad (Source: Sunaraiah Vignana Kendram)https://t.co/cDoWUWoyll
— ANI (@ANI_news) March 24, 2016
പൊലീസ് എത്തി ചെരുപ്പെറിഞ്ഞയാളെ കസ്റ്റഡിയിൽ എടുത്തതിന് ശേഷമാണ് സെമിനാർ തുടർന്നത്. ‘ഇത്തരം സംഭവങ്ങൾ തന്നെ ബാധിക്കുന്നില്ല. നിങ്ങൾ എന്തുതന്നെ ചെയ്താലും ഞാൻ പേടിക്കില്ല. എേൻറത് ഗാന്ധിമാർഗമാണ്’ – കനയ്യ പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭീഷണിയിലാണ്. തങ്ങൾ രാഷ്ട്രീയം കളിക്കുയാണെന്നാണ് ആരോപണം. യഥാർത്ഥത്തിൽ വിദ്യാർഥികളാണോ സർക്കാറാണോ രാഷ്ട്രീയം കളിക്കുന്നത്?. വിമർശന ബുദ്ധിയെ പ്രോത്സാഹിപ്പിക്കുകയാണ് സർവകലാശാലകളുടെ പ്രാഥമിക ദൗത്യം. സർവകലാശാലകളുടെ സ്വയംഭരണം തകർക്കുന്നത് മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് കനയ്യ പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് കനയ്യ ഹൈദരാബാദിലെത്തിയത്. രോഹിത് വെമുലയുടെ ആത്മഹത്യക്ക് കാരണക്കാരനായ ഹൈദരാബാദ് കേന്ദ്ര സർവകലാശാല വി.സിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അഭിസംബോധന ചെയ്യാൻ കനയ്യ കാമ്പസിൽ കടക്കുന്നത് പൊലീസ് തടഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.