ന്യൂഡൽഹി: പട്ടികജാതി, പട്ടിക വർഗ ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിന് സംവരണം നൽകേണ്ട ഭരണഘടനാ ബാധ്യതയില്ലെന്ന് സുപ്രീംകോടതി. സംവരണത്തിന് നയം രൂപീകരിക്കാൻ കോടതി തയാറായില്ല. ഇക്കാര്യത്തിൽ സാഹചര്യങ്ങൾക്കനുസരിച്ച് കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് തീരുമാനമെടുക്കാമെന്ന് ജസ്‌റ്റിസ് ദീപക് മിശ്ര, പ്രഭുല്ല സി. പന്ത് എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
ഉന്നത തസ്തികകളിൽ പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് ചൂണ്ടിക്കാട്ടിയാണ് ഹരജി സമർപ്പിച്ചത്. പട്ടികജാതി പട്ടിക വർഗ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് സംവരണം നൽകാൻ സുപ്രീം കോടതി/ ഹൈകോടതി ജഡ്ജി ചെയർമാനായ കമീഷനെ നിയമിക്കാൻ ഉത്തർപ്രദേശ് സർക്കാറിന് നിർദേശം നൽകണമെന്ന ഹരജിയും സുപ്രീംകോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.