900കോടിയുടെ സാമ്പത്തിക ക്രമക്കേട്; വിജയ് മല്ല്യക്കെതിരെ കേസ്

മുംബൈ: 900 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാരോപിച്ച് കിങ് ഫിഷര്‍ ഉടമ വിജയ്മല്ല്യക്കെതിരെ  എന്‍ഫോഴ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖല ബാങ്കായ ഐ.ഡി.ബി.ഐ, കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് ചട്ട വിരുദ്ധമായി വായ്പ നല്‍കിയതിലൂടെ 900കോടിയുടെ നഷ്ടമാണുണ്ടായെന്ന സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്‍െറ അടിസ്ഥാനത്തിലാണ് കേസ്. മല്ല്യക്കു പുറമേ  ഐ.ഡി.ബി.ഐ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസുണ്ട്. വായ്പാ വ്യവസ്ഥകള്‍ ലംഘിച്ചാണ് വിജയ് മല്ല്യക്ക് ബാങ്ക് ലോണ്‍ നല്‍കിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് 2015 ഒക്ടോബറില്‍  മല്ല്യയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ക്രമക്കേടുമായ് ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുത്തതായി സി.ബി.ഐ വ്യത്തങ്ങള്‍ പറയുന്നു.

അതിനിടെ,  മല്ല്യ തന്‍െറ മദ്യ കമ്പനിയായ കിങ് ഫിഷര്‍ ബ്രിട്ടീഷ് മദ്യ കമ്പനി ഡിയാഗിയോക്ക് വില്‍പന നടത്തിയ വഴി കിട്ടിയ 515 കോടി രൂപ ഡെറ്റ്് റിക്കവറി ട്രൈബ്യൂണല്‍ തിങ്കളാഴ്ച മരവിപ്പിച്ചു. കേസില്‍ തീര്‍പ്പാകുന്നതു വരെ ഈ പണം വിജയ് മല്ല്യക്ക് ഉപയോഗിക്കാനാവില്ല. 7000 കോടി രൂപയുടെ വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയ വിജയ് മല്ല്യയെ അറസ്റ്റ് ചെയ്യണമെന്നും പാസ്പോര്‍ട് കണ്ടുകെട്ടണമെന്നും ആവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഡെറ്റ്് റിക്കവറി ട്രൈബ്യൂണലില്‍ പരാതി നല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.