അജിത് ജോഗിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ നിന്ന് പുറത്താക്കി

ന്യൂഡല്‍ഹി: ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ നിന്ന് പുറത്താക്കി. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രസ്താവന നടത്തിയതിനെ തുടര്‍ന്നാണ് നടപടി. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ത്തുന്നതില്‍ പ്രതിഷേധിച്ചാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അജിത് ജോഗി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്‍്റെ പട്ടികവര്‍ഗ സെല്‍ അദ്ധ്യക്ഷസ്ഥാനത്ത് നിന്നും ജോഗിയെ നീക്കിയിട്ടുണ്ട്.

 2014ല്‍ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഒത്തുകളിച്ച് ബിജെപി സ്ഥാനാര്‍ഥികളുടെ ജയം ഉറപ്പുവരുത്തിയതിന് അജിത് ജോഗിയുടെ മകന്‍ അമിത് ജോഗിയെ, കോണ്‍ഗ്രസ്സില്‍ നിന്ന് ആറു മാസം മുമ്പ് പുറത്താക്കിയിരുന്നു. അന്ന് അജിത് ജോഗിക്കെതിരേയും നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചിരുന്നു.  രമണ്‍ സിങില്‍ നിന്ന് ഛത്തീസ്ഗഡിനെ മോചിപ്പിക്കണമെങ്കില്‍ പുതിയ പാര്‍ട്ടി ആവശ്യമാണ്. അല്ളെങ്കില്‍ രമണ്‍ സിങ് നാലാമതും അധികാരത്തില്‍ വരും. ബിജെപിയുടെ ബി ടീം ആയി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസില്‍ പ്രതീക്ഷയില്ളെന്നും ജോഗി വിമര്‍ശിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.