ഒറ്റ-ഇരട്ട ഗതാഗത പരിഷ്ക്കാരത്തോട് ജനങ്ങൾ സഹകരിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി സർക്കാർ നടപ്പാക്കിയ ഒറ്റ-ഇരട്ട ഗതാഗത പരിഷ്ക്കാരം റദ്ദാക്കില്ലെന്ന് സുപ്രീംകോടതി. അന്തരീക്ഷ മലിനീകരണം മൂലം ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാർ ഇത് തടയാൻ ശ്രമിക്കുമ്പോൾ ജനങ്ങൾ ഇതിനോട് സഹകരിക്കുകയാണ് വേണ്ടതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂർ നിരീക്ഷിച്ചു. താനടക്കമുള്ള എല്ലാ ജഡ്ജിമാരും കാർ പൂളിങ് സംവിധാനം പരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.  

നഗരത്തിലെ മലിനീകരണം കുറക്കാനായി ഈ മാസം ഒന്നു മുതലാണ് ഒറ്റ-ഇരട്ട ഗതാഗത പരിഷ്ക്കാരം ഡൽഹി സർക്കാർ നടപ്പിലാക്കിവരുന്നത്. 15 ദിവസത്തേക്കായിരുന്നു പരീക്ഷണം. ഈ കാലാവധി നാളെ അവസാനിക്കാനിരെക്കെയാണ് പരിഷ്ക്കാരം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ഹരജി സമർപ്പിച്ചത്. പരിഷ്ക്കാരം നിർത്തലാക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ഡൽഹി ഹൈകോടതിയും വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.