ദാദ്രി: സി.ബി.ഐ അന്വേഷണമാവാം –യു.പി സര്‍ക്കാര്‍

ലഖ്നോ: വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് യു.പിയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ ജനക്കൂട്ടം അടിച്ചുകൊല്ലുകയും മകന്‍ ദാനിശിനെ ഗുരുതരമായി പരിക്കേല്‍പിക്കുകയും ചെയ്ത കേസില്‍ സി.ബി.ഐ അന്വേഷണം ആവാമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ളെന്ന് ഹൈകോടതിക്ക് ബോധ്യപ്പെട്ടാല്‍ കേസ് സി.ബി.ഐയെ ഏല്‍പിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ളെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അന്വേഷണത്തില്‍ അപാകതയുണ്ടെങ്കില്‍ അവ പരിഹരിച്ച് നിഷ്പക്ഷ അന്വേഷണം നടത്തും. ശേഷവും സി.ബി.ഐ അന്വേഷണം ആവശ്യമാണെന്ന് ഹൈകോടതി അഭിപ്രായപ്പെട്ടാല്‍ കോടതിയെ മാനിച്ച് അത് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കേസ് സി.ബി.ഐയെ ഏല്‍പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകന്‍ സഞ്ജയ് സിങ് നല്‍കിയ ഹരജി പരിഗണിക്കവെ കേന്ദ്രത്തിന്‍െറയും സംസ്ഥാന സര്‍ക്കാറിന്‍െറയും പ്രതികരണമാരാഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.