ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതി: മാനനഷ്ടക്കേസ് ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കും എതിരെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസ് ദില്ലി ഹൈകോടതി ഇന്ന് പരിഗണിക്കും. 10 കോടി രൂപയാണ് ജെയ്റ്റ്‌ലി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.

ജെയ്റ്റ്‌ലിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയും കെജ് രിവാളിന് വേണ്ടി രാംജെത് മലാനിയും ഹാജരാകുക. ദില്ലി ക്രിക്കറ്റ് അസോസിയേഷനില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും 90 കോടി രൂപ വെട്ടിച്ചെന്നുമാണ് എ.എ.പി നേതാക്കളുടെ ആരോപണം. ഇതിനെതിരെയാണ് ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് നല്‍കിയത്. ജെയ്റ്റ്‌ലിക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് ആം ആദ്മി പാര്‍ട്ടിയും അറിയിച്ചിട്ടുണ്ട്. ഡൽഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി ഉന്നയിച്ചിരിക്കുന്ന അഴിമതി ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ജെയ്റ്റിലിയുടെ വാദം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.