ദേവാസ്: മധ്യപ്രദേശിലെ ദേവാസിൽ രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് നടന്ന വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കുടുംബങ്ങൾ തമ്മിൽ കാലങ്ങൾ മുമ്പുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഗോദാര, ദേധാത് കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് സൂപ്രണ്ട് സമ്പത് ഉപാധ്യായ പറഞ്ഞു. സവാത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗോല ഗുതാൻ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗോദാര കുടുംബത്തിലെ മൂന്ന് ആളുകൾക്ക് വെടിയേറ്റിട്ടുണ്ട്. രാജേഷ് ഗോദാര, കൈലാഷ് ഗോദാര എന്നിവരാണ് മരിച്ചത്.
ഗ്രാമത്തിൽ സമാധാനം പാലിക്കാൻ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് എസ്.പി വ്യക്തമാക്കി. വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.