കോഴിക്കോട്: ജയലളിത മരിച്ച ശേഷം അവരുടെ ജീവിതം വിവരിച്ച് ഹാർവാർഡ് ബിസിനസ് സ്കൂൾ വിദ്യാർഥിനി ശരണ്യ കണ്ണൻ ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലാവുന്നു. ജയലളിതയുടെ ജീവിതം മാറ്റിമറിച്ച രണ്ടു കാര്യങ്ങൾ വിശദീകരിക്കുന്ന പോസ്റ്റ് ഇപ്പോൾ തന്നെ 31,462 പേർ ഷെയർ ചെയ്തിട്ടുണ്ട്.
‘എം.ജി.ആറിനൊപ്പം ‘ആയിരത്തിൽ ഒരുവൻ’ എന്ന സിനിമയിൽ അഭിനയിക്കുേമ്പാൾ ജയലളിതക്ക് പ്രായം 16. എം.ജി.ആർ ഷൂട്ടിങ് സ്ഥലത്തേക്ക് വരുേമ്പാൾ എല്ലാവരും എഴുന്നേറ്റു നിന്നു. ജയമാത്രം കാലിൽ കാൽ കയറ്റിെവച്ച് പുസ്തകം വായിച്ച് ഇരിക്കുകയായിരുന്നു.
ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്ന ജയലളിതയുടെ രാഷ്ട്രീയ ജീവിതം അന്നു തന്നെ എഴുതെപ്പട്ടതായിരുന്നു’ എന്നു തുടങ്ങുന്ന പോസ്റ്റിൽ എം.ജി.ആറുമായി അവർക്കുണ്ടായിരുന്ന ബന്ധം, എം.ജി.ആർ മരിച്ചപ്പോൾ രണ്ടു ദിവസം മുഴുവനായും അവർ അദ്ദേഹത്തിനൊപ്പം ഇരിക്കുകയും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും അത് രാഷ്ട്രീയത്തിലേക്കുള്ള അവരുെട കാൽവെപ്പാകുന്നതും പോസ്റ്റിൽ വിവരിക്കുന്നു.
ആരെയും കൂസാതെ ഒറ്റക്കുള്ള ജീവിതം, മുൾപാതകളിലൂടെ നടന്ന് വിജയപീഠം വരിക്കുന്നത്, ‘അമ്മ’ എന്ന് സ്വയം ബ്രാൻറ് ചെയ്തതിലൂടെ എല്ലാവരുടെയും ബഹുമാനം നേടിയെടുത്തത് അടക്കമുള്ള കാര്യങ്ങൾ വിവരിക്കുന്നു.
അവരുടെ വിയോഗം വലിയൊരു ശൂന്യതയാണ് ഉണ്ടാക്കുന്നത്. ഇനി തമിഴ്നാട്ടിൽ ഒരു സ്ത്രീക്ക് ഇവർ നേടിയതിനടുത്തെത്താൻ എത്രയോ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. അവർക്ക് തമിഴ്നാട്ടിൽ പ്രതിമ ഉയരും. അങ്ങനെയെങ്കിൽ ശക്തയായ നേതാവെന്ന നിലയിൽ തമിഴ്നാട്ടിൽ ആദ്യമായുയരുന്ന സ്ത്രീ പ്രതിമയായിരിക്കുമിതെന്നും അതിൽ സന്തോഷവതിയാണെന്നും പറഞ്ഞാണ് ശരണ്യ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
േഫസ്ബുക്ക് പോസ്റ്റിെൻറ പൂർണ്ണ രൂപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.