കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധോൻചക്, ഡിവൈ.എസ്.പി ഹുമയൂൺ മുസമിൽ ഭട്ട്

ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ട് സൈനികർക്കും ഒരു പൊലീസ് ഓഫിസർക്കും വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കേണൽ ഉൾപ്പെടെ രണ്ട് സൈനികർക്കും പൊലീസ് ഡിവൈ.എസ്.പിക്കും വീരമൃത്യു. കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധോൻചക്, ഡിവൈ.എസ്.പി ഹുമയൂൺ മുസമ്മിൽ ഭട്ട് എന്നിവരാണ് ബുധനാഴ്ച കൊല്ലപ്പെട്ടത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്.

അനന്ത്നാഗിലെ കൊകെർനാഗ് മേഖലയിലാണ് ഭീകരർ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയത്. തുടർന്ന് സൈന്യവും പൊലീസും സംയുക്തമായി ഓപറേഷൻ നടത്തുകയായിരുന്നു.

ഭീകരരെ പിന്തുടർന്ന് സൈനികർ ഒരു കെട്ടിടത്തിന്‍റെ മുകളിൽ കയറിയപ്പോൾ വെടിയുതിർക്കുകയായിരുന്നു. കേണൽ സ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. മറ്റ് രണ്ട് പേർക്കും ഗുരുതര പരിക്കേറ്റു. ഇവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.

24 മണിക്കൂറിനിടെ കശ്മീരിലുണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണ് അനന്ത്നാഗിലേത്. നേരത്തെ രജൗരി ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രണ്ട് ഭീകരരെ സൈന്യം കൊലപ്പെടുത്തി. ഇവിടെയും ഏറ്റുമുട്ടൽ തുടരുകയാണ്. 

Tags:    
News Summary - 2 Army Officers, Policeman Killed In Action In Kashmir, Encounter On

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.