പരോളിലിറങ്ങി ‘കാണാതായ’ മുംബൈ സ്ഫോടന കേസ് പ്രതി ഡോ. ജലീസ് അൻസാരി പിടിയിൽ

മുംബൈ: പരോളിലിറങ്ങി ‘കാണാതായ’ 1993 മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതി ഡോ. ജലീസ് അന്‍സാരി കാൺപുരിൽ പിടിയിലായി.

21 ദിവസത്തെ പരോളിലായിരുന്ന 68കാരനായ ജലീസ് അൻസാരിയെ വ്യാഴാഴ്ച മുതൽ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പൊല ീസിൽ പരാതി നൽകുകയായിരുന്നു. വെള്ളിയാഴ്ച പരോൾ തീരാനിരിക്കെയായിരുന്നു അത്. കാൺപുരിലെ മസ്ജിദിൽ നിന്ന് ജുമാ നമസ്കാരം കഴിഞ്ഞിറങ്ങുേമ്പാഴാണ് ജലീസ് പിടിയിലായതെന്നും രാജ്യം വിടാനുള്ള പദ്ധതിയിലായിരുന്നു അദ്ദേഹമെന്നും യു.പി. പൊലീസ് മേധാവി ഒ.പി. സിങ് പറഞ്ഞു.

അഗ്രിപാഡ മോമിന്‍പുര സ്വദേശിയായ ജലീസ് അന്‍സാരി ‘ഡോക്ടർ ബോംബ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. സിമി, ഇന്ത്യന്‍ മുജാഹിദ്ദീന്‍ പോലുള്ള സംഘടനകള്‍ക്ക് ബോംബ് ഉണ്ടാക്കി കൊടുക്കാന്‍ സഹായിച്ചു എന്ന കേസിൽ അജ്‌മീര്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെയാണ് 21 ദിവസത്തെ പരോളില്‍ ഇറങ്ങുന്നത്. പരോൾ കാലാവധി കഴിഞ്ഞ് വെള്ളിയാഴ്ച ഹാജരാവേണ്ടതായിരുന്നു.

വ്യാഴാഴ്ച പ്രഭാത നമസ്കാരത്തിന് പോയ പിതാവിനെ കാണാനില്ലെന്ന് കാട്ടി ഉച്ചക്കുശേഷം മകൻ അഗ്രിപാഡ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാൺപുരിൽ വെച്ച് പിടിയിലാകുന്നത്.

Tags:    
News Summary - 1993 Mumbai blasts convict Jalees Ansari arrested from Kanpur -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.