പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി പീഡിപ്പിച്ചു; മൂന്നു പേർക്കെതിരെ കേസ്

ജയ്പൂർ: രാജസ്ഥാനിലെ ഗുരുഗ്രാമിൽ 18കാരിയെ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കി ഏഴു മാസത്തോളം കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ മൂന്നു പേരെ തിരിച്ചറിഞ്ഞു. ഇവർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. മുകേഷ്, ശിവ, ദർബാർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. 

പെൺകുട്ടിയെ കഴിഞ്ഞ ഡിസംബറിൽ പ്രതികൾ ഒടിയ ഖേര ഗ്രാമത്തിൽ നിന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തന്നെ ഗുജറാത്തിലേക്ക് കടത്തിക്കൊണ്ടു പോവുകയും അവിടെ ഒരു ഒറ്റപ്പെട്ട ഭാഗത്ത് തടവിൽ പാർപ്പിച്ച് ബലാൽസംഗത്തിനിരയാക്കുകയുമായിരുന്നെന്ന് പെൺകുട്ടി പറഞ്ഞു. 

ഗുജറാത്തിൽ നിന്ന് പെൺകുട്ടിയെ രാജസ്ഥാനിലേക്ക് കൊണ്ടു വരികയും അവിെട ഒരു കെട്ടിടത്തിൽ മുറിയിൽ പൂട്ടിയിടുകയുമായിരുന്നു. അവിെട വെച്ചും പീഡനം തുടർന്നു. പിന്നീട് ഹരിയാനയിലെ വാസിറാബാദിലേക്ക്കൊണ്ടു പോകാനൊരുങ്ങി ഇതിനിടെ പെൺകുട്ടി പ്രതികളിൽ നിന്ന് രക്ഷപ്പെട്ട് പുറത്തു ചാടി വീട്ടിലെത്തുകയും നടന്ന കാര്യങ്ങൾ വീട്ടുകാരോട് വിശദീകരിക്കുകയുമായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. അതേസമയം പെൺകുട്ടിയുടെ രക്ഷിതാക്കളുടെ ഭാഗത്തു നിന്ന് മകളെ കാണാതായതായി നേരത്തെ പരാതികളൊന്നും ലഭിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

Tags:    
News Summary - 18-yr-old woman allegedly abducted, held hostage, gangraped for 7 months-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.