കാൺപൂർ: ഉത്തർപ്രദേശിലെ ഫത്തേഹ്പൂരിൽ ബലാത്സംഗം ചെയ്ത് തീകൊളുത്തിയ 18 കാരി ആശുപത്രിയിൽ മരിച്ചു. അഞ്ചു ദിവസം മുമ്പാണ് 90 ശതമാനം പൊള്ളലേറ്റ നിലയിൽ പെൺകുട്ടിയെ കാൺപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെൻറിലേറ്റിെൻറ സഹായത്തോടെയാണ് പെൺകുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ ബുധനാഴ്ച പുലർച്ചെയോടെ പെൺകുട്ടിയുടെ വൃക്കകളുടെയും ശ്വാസകോശത്തിെൻറയും പ്രവർത്തനം നിലച്ചു.
തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടി വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ മരണപ്പെടുകയായിരുന്നുവെന്ന് ചികിത്സക്ക് നേതൃത്വം നൽകിയ ശസ്ത്രക്രിയ വിഭാഗം മേധാവി സഞ്ജയ് കാല അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.