പ്രതീകാത്മക ചിത്രം
മുംബൈ: മുംബൈയിലെ ഭാണ്ഡുപിൽ അമ്മയുമായി മൊബൈൽ ഫോണിൽ സ്ഥിരമായി ചാറ്റ് ചെയ്യുന്നുണ്ടെന്ന സംശയത്തെ തുടർന്ന് 17കാരൻ തന്റെ സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇരുവർക്കും ഇടയിലുണ്ടായ തർക്കമാണ് ഒടുവിൽ കത്തിക്കുത്തിൽ കലാശിച്ചത്.
ആക്രമണത്തിൽ 24വയസുകാരനായ രോഹിത് സഞ്ജയ് എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. തലക്കും കഴുത്തിനും ആഴത്തിൽ മുറിവേറ്റ രോഹിതിനെ ഉടൻ തന്നെ സിയോൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ രോഹിത് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പരിക്കേറ്റ രോഹിതിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കഞ്ചൂർമാർഗ് പൊലീസ് പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. കുറ്റാരോപിതൻ പ്രായപൂർത്തിയാകാത്ത ആളായതിനാൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷം ഡോംഗ്രിയിലുള്ള ജുവനൈൽ ഹോമിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.