പരീക്ഷക്ക് പഠിച്ചില്ല; മകളെ പിതാവ് അടിച്ചുകൊന്നു

ജയ്പൂർ: പരീക്ഷക്ക് പഠിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് പതിനേഴുകാരിയെ അടിച്ച് കൊന്നു. രാജസ്ഥാനിലെ സിരോഹിയിലാണ് സംഭവം. സംഭവത്തിൽ പ്രേം നഗർ സ്വദേശി ഫതേഹ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ മകൾ പരീക്ഷയടുത്തിട്ടും പഠിക്കാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് പുഷ്പേന്ദ്ര വർമ പറഞ്ഞു. മകളോട് പ്രതി ദേഷ്യപ്പെട്ടിരുന്നുവെന്നും പിന്നാലെ വടി കൊണ്ട് കുട്ടിയെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കുട്ടിയുടെ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ചയാണ് പൊലീസ് പിതാവിനെ പിടികൂടിയത്. കുട്ടിയെ കൊലപ്പെടുത്താനുപയോഗിച്ച വടിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമാർട്ടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. 

Tags:    
News Summary - 17 year old girl killed by father for not preparing for exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.