മുംബൈ: അമിത വേഗതയിൽ സഞ്ചരിച്ച ട്രക്ക് തലകീഴായി മറിഞ്ഞ് 18 നിർമാണ തൊഴിലാളികൾ മരിച്ചു. 15 പേർക്ക് പരിക്കുണ്ട്. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.
പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ മുംബൈ-ബംഗളൂരു ദേശീയപാതയിൽ ചൊവ്വാഴ്ച പുലർച്ചയാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടത്തിനിടയാക്കിയതെന്ന് പൊലീസ് കരുതുന്നു.
കർണാടകയിലെ ബിജാപുർ ജില്ലയിൽനിന്ന് പുണെയിലേക്കുള്ള യാത്രയിലായിരുന്നു തൊഴിലാളികൾ. സ്ഥിരം അപകടമേഖലയായ കൊടുംവളവിലാണ് ദുരന്തമെന്ന് പൊലീസ് പറഞ്ഞു. ബാരിക്കേഡിൽ ഇടിച്ചശേഷം ട്രക്ക് മറിയുകയായിരുന്നു. ട്രക്കിൽ ഉണ്ടായിരുന്ന മൂർച്ചയേറിയ പണിയായുധങ്ങൾ പലരുടെയും ദേഹത്ത് തറച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.