ന്യൂഡൽഹി: റെയിൽവേയിൽ സുരക്ഷ ജീവനക്കാരുടെ കുറവ്. ഹിരാഖണ്ഡ് എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തിൽ 39 പേർ മരിച്ചതിന് പിന്നാലെയാണ് ഇൗസ്റ്റ് കോസ്റ്റ് റെയിൽവേയുടെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. എകദേശം 1.42 ലക്ഷം സുരക്ഷ ജീവനക്കാരുടെ കുറവാണ് റെയിൽവേയിൽ ഉള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് ട്രെയിൻ ദുരന്തങ്ങൾ വർധിക്കുന്ന പശ്ചാതലത്തിൽ റിപ്പോർട്ടിലെ ഉള്ളടക്കം ആശങ്കയുണ്ടാക്കുന്നതാണ്.
അപകടം നടന്ന വിജയനഗര ജില്ല ഇൗസ്റ്റ് കോസ്റ്റ് റെയിൽവേയുടെ പരിധിയിൽ ഉൾപ്പെടുന്നതാണ്. ഇവിടെ സുരക്ഷ ജീവനക്കാരുടെ എണ്ണത്തിൽ 24 ശതമാനത്തിെൻറ കുറവുണ്ട്. ഇതുമൂലം നിലവിലുള്ള ജീവനക്കാർക്ക് വലിയ സമ്മർദ്ദമാണ് നേരിടേണ്ടി വരുന്നത്. ഇവർക്ക് മതിയായ സൗകര്യങ്ങൾ എർപ്പെടുത്താൻ റെയിൽവേ തയാറാകുന്നില്ലെന്നും പരാതികളുണ്ട്. . ട്രെയിനുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി മികച്ച സാേങ്കതിക വിദ്യ അവതരിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.
നിലവിൽ ഇൗസ്റ്റ് കോസ്റ്റ് റെയിൽവേയിൽ മാത്രം 1,573 എഞ്ചിനീയർമാരുടെ ഒഴിവുകളാണുള്ളത്. സിഗ്നൽ, സുരക്ഷ, ഇലക്ട്രികൽ എന്നിവയിലും ഒഴിവുകൾ നിലവിലുണ്ട്. ഒഴിവുകൾ നികത്തപ്പെടാത്തത് ജീവനക്കാരുടെ ജോലിഭാരം വൻതോതിൽ വർധിപ്പിക്കുന്നുണ്ട്. ലോക്കോ പൈലറ്റ്മാരുൾപ്പടെയുള്ളവർക്ക് 20 മണിക്കൂർ വരെ ഇതുമൂലം ജോലി ചെയ്യേണ്ടതായും വരുന്നുണ്ട്. ഇതും അപകടങ്ങൾക്ക് കാരണമാവുന്നുണ്ടെന്നാണ് ജീവനക്കാരുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.