വാരാണസി: ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് പത്ത് വര്‍ഷത്തോളം ജയില്‍ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി 12കാരിയെ ബലാത്സംഗം ചെയ്ത് കൊന്നുതള്ളി. വാരാണസി ജൗന്‍പുര്‍ ജില്ലയില്‍ കേരക്കാട്ട് പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം.
2004ല്‍ ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ തടവുശിക്ഷ അനുഭവിച്ച പപ്പു എന്നയാളാണ് ഈ മാസം 26ന് 12കാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊന്ന് കുറ്റിക്കാട്ടിലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ നടന്ന ബലാത്സംഗക്കേസില്‍ പ്രതിക്കെതിരെ ഇരയായ പെണ്‍കുട്ടിതന്നെയാണ് കോടതിയില്‍ സാക്ഷി പറഞ്ഞത്. ഇര ഇനിയും കോടതിയില്‍ സാക്ഷി പറയാനത്തെുമെന്ന് ഭയപ്പെട്ടാണ് പ്രതി 12കാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാവിന് സംശയം തോന്നിയതിനെ തുടര്‍ന്ന് മകളെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് പ്രതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്‍െറ സ്കൂട്ടറില്‍ യാത്ര ചെയ്യാന്‍ പെണ്‍കുട്ടിയെ തന്ത്രത്തില്‍ കൂടെക്കൂട്ടിയാണ് കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് നായയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.