യു.പിയിൽ വിഷമദ്യ ദുരന്തം; 12 മരണം

ബാരാബങ്കി: യു.പിയിലെ ബാരാബങ്കിയിൽ വിഷ മദ്യം കഴിച്ച് 12 പേർ മരിച്ചു. 40തോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭ വത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോച ന ഉണ്ടോ എന്നതടക്കം പരിശോധിച്ച് 48 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച രാത്രി നടന്ന ദുരന്തത്തിൽ കുടുംബത്തിലെ നാല് അംഗങ്ങളടക്കം മരണപ്പെട്ടു. സംഭവം വിവാദമായതോടെ പത്ത് എക്സ്സൈസ് ഉദ്യോഗസ്ഥരെയും രണ്ട് പൊലീസ് ഉദ്യോഗസ്ഥെരയും സസ്പെൻഡ് ചെയ്തു. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപ വീതം മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

രാംനഗർ മേഖലയിലെ ഷോപ്പിൽനിന്നു മദ്യം വാങ്ങിക്കഴിച്ച റാണിഗഞ്ചിലെയും സമീപ ഗ്രാമങ്ങളിലെയും ആളുകളാണ് ദുരന്തത്തിനിരയായത്. ഇവരെ ഉടൻ രാംനഗർ കമ്യൂണിറ്റി ആശുപത്രിയിൽ പ്രവേശിെച്ചങ്കിലും പലരും മരിച്ചു. ചിലരെ ലഖ്നോവിലെ കിങ് ജോർജ് മെഡിക്കൽ യൂനിേവഴ്സിറ്റിയിലേക്ക് മാറ്റി. ബാരാബങ്കി ജില്ലാ എക്സ്സൈസ് ഓഫിസർ ശിവ് നാരായൺ ദുബെ, എക്സൈസ് ഇൻസ്പെക്ടർ രാംതിരാത് മൗര്യ, എക്സൈസ് ഓഫിസിലെ മൂന്ന് ഹെഡ് കോൺസ്റ്റബിൾമാർ, അഞ്ച് കോൺസ്റ്റബിൾമാർ പൊലീസ് സർക്കിൾ ഓഫിസർ പവൻ ഗൗതം, സ്റ്റേഷൻ ഹൗസ് ഓഫിസർ രാജേഷ് കുമാർ സിങ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

Tags:    
News Summary - 12 Dead, Several Ill After Drinking Spurious Liquor in UP's Barabanki- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.