സാഹസികതയുടെ പുത്തൻപര്യായം; ഓഫ്റോഡുകൾ കീഴടക്കാൻ കെ.ടി.എം 250 അഡ്വഞ്ചറെത്തി

സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ആസ്ട്രിയൻ കമ്പനിയായ കെ.ടി.എമ്മിെൻറ 250 അഡ്വഞ്ചർ ബൈക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആഗോള അരങ്ങേറ്റം കഴിഞ്ഞ് ഒരു വർഷത്തിനുശേഷമാണ് ഈ വാഹനം ഇന്ത്യയിൽ കൊണ്ടുവരുന്നത്. അഡ്വഞ്ചർ 390യുടെ കൊച്ചനുജനായി വരുന്ന 250യുടെ വില 2.48 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം, ഡൽഹി). അതായത് ജ്യേഷ്ടനേക്കാൾ 56,000 രൂപ കുറവ്. അതേസമയം, 390 അഡ്വഞ്ചറിലെ സമാനമായ ഫ്രെയിമും ഓഫ്റോഡ് ബൈക്കിെൻറ രൂപകൽപ്പനയുമാണുള്ളത്.

കെ.ടി.എം 250 അഡ്വഞ്ചറിെൻറ ബുക്കിംഗ് കഴിഞ്ഞമാസം മുതൽ ഡീലർഷിപ്പുകളിൽ ആരംഭിച്ചിരുന്നു. ഇതിെൻറ വിതരണം ഏതാനും ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും.

'സമീപ വർഷങ്ങളിൽ സാഹസിക യാത്രകൾ വർധിച്ചുവരുന്ന പ്രവണതയാണ്. ഓഫ്റോഡ് യാത്രകളോട് കൂടുതൽ താപ്പര്യം വന്നിരിക്കുന്നു. ഇതിെൻറ ചുവടുപിടിച്ചാണ് കെ.ടി.എമ്മും പുത്തൻ ബൈക്കുകൾ കൊണ്ടുവരുന്നത്. ഒരേസമയം സാഹസിക പ്രകടനങ്ങൾക്കും സാധാരണ യാത്രകൾക്കും ഉതകുന്ന രീതിയിലാണ് 290 അഡ്വഞ്ചറിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്' -ബജാജവ് ഒട്ടോ (പ്രോബൈക്കിങ്) പ്രസിഡൻറ് സുമീത് നാരങ് പറഞ്ഞു.


14.5 ലിറ്റർ ശേഷിയുള്ള ഇന്ധന ടാങ്കാണ് പുതിയ ബൈക്കിൽ. ഏകദേശം 27 കിലോമീറ്ററിനടുത്ത് മൈലേജ് പ്രതീക്ഷിക്കാം. ഓഫ്-റോഡ് എ.ബി.‌എസ്, എൽ.സി.ഡി സ്ക്രീൻ, ജി.പി.എസ് ബ്രാക്കറ്റ്, റേഡിയേറ്റർ പ്രൊട്ടക്ഷൻ ഗ്രിൽ, ക്രാഷ് ബംഗ്സ്, ഹെഡ്‌ലാമ്പ് പ്രൊട്ടക്ഷൻ, ഹാൻഡിൽബാർ പാഡുകൾ എന്നിവയെല്ലാം ഈ വഹനത്തിെൻറ സവിശേഷതകളാണ്.

248 സി.സി സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഇവെൻറ ഹൃദയം. 9,000 ആർ.പി.എമ്മിൽ 29.5 ബി.എച്ച്.പി കരുത്തും 7500 ആർ.പി.എമ്മിൽ 24 എൻ.എം പീക്ക് ടോർക്കും ലഭ്യമാകും. ആറ് സ്പീഡ് ഗിയർബോക്‌സും അകമ്പടിയേകുന്നു.


മുന്നിൽ 320 എം.എം ഡിസ്ക്കും പിന്നിൽ 230 എം.എം ഡിസ്ക്ക് േബ്രക്കുമുണ്ട്. രണ്ട് യൂനിറ്റുകളും ബ്രെംബോയുടേതാണ്. ബോഷിേൻറതാണ് എ.ബി.‌എസ് യൂനിറ്റ്. 855 മില്ലിമീറ്റർ വരുന്ന സീറ്റിങ് പൊസിഷൻ മികച്ച റൈഡിങ് അനുഭവമേകും. 177 കിലോഗ്രാമാണ് വാഹനത്തിെൻറ ഭാരം. റോയൽ എൻഫീൽഡ് ഹിമാലയൻ, ബി.എം.ഡബ്ല്യു ജി 310 ജി.എസ്, ഹീറോ എക്സ്പൾസ് 200 തുടങ്ങിയവയാകും പ്രധാന എതിരാളികൾ.

Tags:    
News Summary - A new synonym for adventure; KTM 250 Adventure to conquer off roads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.