തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്താനായി ആദ്യദിനമെത്തിയത് 164 അപേക്ഷകൾ. ഇവ പൂർണമായും ഒാൺലൈനിലാണ് സമർപ്പിച്ചത്. തുടർനടപടി ക്രമങ്ങൾക്കായി മരണം സ്ഥിരീകരിച്ച ആശുപത്രിയിലേക്കും തുടര്‍ന്ന് അംഗീകാരത്തിനായി ജില്ല കോവിഡ് മരണ നിര്‍ണയ സമിതിക്കും (സി.ഡി.എ.സി) അയക്കും.
ഐ.സി.എം.ആര് മാര്‍ഗനിർദേശമനുസരിച്ച് ജില്ല കോവിഡ് മരണ നിര്‍ണയസമിതി (സി.ഡി.എ.സി) അംഗീകാരത്തിന് ശേഷമാണ് സർട്ടിഫിക്കറ്റ് നൽകുക. അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം പരിഹാരം കാണണമെന്നാണ് സർക്കാർ നിർദേശം. സംസ്ഥാന സർക്കാർ മരണപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ ആശ്രിതർക്ക് െഎ.സി.എം.ആർ മാതൃകയിലുള്ള മരണ സർട്ടിഫിക്കറ്റ് ആവശ്യമെങ്കിൽ അപേക്ഷിക്കാനായി ഒാൺലൈൻ സംവിധാനവും ഏർപ്പെടുത്തി. എന്നാൽ ഇതിനായി ആദ്യദിവസം അപേക്ഷയില്ല.
സംസ്ഥാന സര്‍ക്കാര്‍ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെങ്കിലും സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറയും ഐ.സി.എം.ആറിെൻറയും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഒൗദ്യോഗികമായി പ്രഖ്യാപിച്ച മരണപ്പട്ടികയിൽ ഉൾപ്പെടാത്തവരുടെ ആശ്രിതർക്കും പരാതിയുള്ളവര്‍ക്കും പുതിയ സംവിധാനം വഴി അപേക്ഷിക്കാം.
2021 ജൂണ്‍ മുതലാണ് മരണം ഓണ്‍ലൈനായി അതാത് ആശുപത്രികളിൽനിന്ന് നേരിട്ട് അപ്ലോഡ് ചെയ്യാന്‍ തുടങ്ങിയത്. അതിന് മുമ്പുള്ള മരണങ്ങളില്‍ രേഖകള്‍ ഇല്ലാതെയും മറ്റും ഔദ്യോഗിക മരണപ്പട്ടികയില്‍ ചേര്‍ക്കപ്പെടാതെ പോയ 7000 മരണങ്ങൾ കൂടി ആരോഗ്യവകുപ്പ് അംഗീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.