സാൻഫ്രാൻസിസ്കോ: വാഹനാപകടങ്ങൾ വരുത്തുന്നവരിൽ മദ്യപാനികളെക്കാൾ അപകടകാര ികൾ ഉറക്കച്ചടവുള്ളവരാണെന്ന് ഗവേഷകർ. ‘നാസ’യുടെ കീഴിലുള്ള കാലിഫോർണിയയിലെ ഗ വേഷണ കേന്ദ്രമാണ് കണ്ടെത്തലിനു പിന്നിൽ. ഉറക്കക്കുറവ് കാഴ്ചയെയും തീരുമാനങ്ങളെടുക്കാനുള്ള തലച്ചോറിെൻറ കഴിവിനെയും വലിയതോതിൽ പ്രതികൂലമായി ബാധിക്കുമെന്നാണ് കണ്ടെത്തൽ. 28 മണിക്കൂർ തുടർച്ചയായി ഉറങ്ങാത്തവരുടെ ബോധം മദ്യപാനികളെക്കാൾ അപകടകരമാണെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
ഉറക്കച്ചടവ് കണ്ണിലെ കൃഷ്ണമണികളുടെ സ്വാഭാവിക ചലനം ഇല്ലാതാക്കുന്നതിനാൽ വാഹനങ്ങൾ ഡ്രൈവുചെയ്യുേമ്പാൾ മുന്നിൽ കാണുന്ന വസ്തുക്കളുടെ സ്വഭാവവും വാഹനത്തിൽനിന്നുള്ള ദൂരവും കണക്കാക്കുന്നതിൽ പരാജയപ്പെടുെന്നന്നാണ് പഠനം നൽകുന്ന സൂചന.
അതിനാൽ ഉറക്കം ബാക്കിയുള്ളവർ വാഹനങ്ങൾ ഒാടിക്കുേമ്പാൾ എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും തെറ്റാനും അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. റോഡപകങ്ങളിൽ ഉൾപ്പെട്ട ഡ്രൈവർമാരിൽ നടത്തിയ പഠനത്തിൽ മദ്യം ഉപയോഗിച്ച് വാഹനങ്ങൾ ഒാടിക്കുന്നവരെക്കാൾ കൂടുതൽ അപകടങ്ങൾ വരുത്തുന്നത് രാത്രിഷിഫ്റ്റുകളിൽ ജോലിചെയ്യുന്നവരും ആവശ്യത്തിന് ഉറങ്ങാത്തവരുമാണെന്ന് ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയ സൈക്കോളജിസ്റ്റ് കൂടിയായ ഡോ. ലീ സ്റ്റോൺ പറഞ്ഞു.
ദിവസേന കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും തുടർച്ചയായി ഉറങ്ങാത്തവരുടെ മസ്തിഷ്കം കൃത്യമായി പ്രവർത്തിക്കില്ലെന്ന് ‘ദ നാഷനൽ സ്ലീപ് ഫൗണ്ടേഷൻ’ ശിപാർശചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.