അർബുദങ്ങളിൽ സർവ സാധാരണമായ ഒന്നാമ് വായിലെ അർബുദം. ചുണ്ട്, നാവ്, കവിളുകൾ, മോണ, തൊണ്ട എന്നീ അവയവങ്ങളെ ബാധിക്ക ുന്ന അർബുദം ഈ വിഭാഗത്തിൽപ്പെടുന്നു. വായിലെ അർബുദം സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകാറുണ്ട്. സ്ത്രീകളെ അപ േക്ഷിച്ച് പുരുഷന്മാരിൽ വായിലെ അർബുദത്തിന് സാധ്യത രണ്ടിരട്ടിയാണ്.
വായിലെ അർബുദത്തിന് പ്രധാന കാരണങ്ങൾ
1. പുകയില
വായിലെ അർബുദത്തിന് പ്രധാന കാരണക്കാരൻ പുകയില തന്നെയാണ് . വായിൽ അർബുദം വരുന്നവരിൽ 90 ശതമാനവും പുകവലിക്കുകയോ പുകവലി ഉൽപന്നങ്ങൾ ഉപയോഗിക്കുകയോ ചെയ്യുന്നവരാണ്. അർബുദത് തിന് നേരിട്ട് കാരണമാകുന്ന അറുപതിലധികം രാസവസ്തുക്കൾ പുകയിലയിൽ അടങ്ങിയിട്ടുണ്ട്.
സിഗരറ്റ്, ബീഡി, മുറുക്കാൻ, മൂക്കുെപ്പാടി, തമ്പാക്ക്, പാൻമസ ാല, ഹാൻസ് തുടങ്ങിയവയെല്ലാം പുകയിലയുടെ വിവിധ ഉൽപന്നങ്ങളാണ്. കവിളിനകത്ത് തിരുകിവയ്ക്കുന്ന പുകയില വായിലെ ഗ് ലേഷ്മ സ്തരത്തിന് പാടുകൾ, തടിപ്പുകൾ തുടങ്ങിയ മാറ്റങ്ങൾ വരുത്തി അർബുദത്തിനിടയാക്കും. കൂടാതെ കുപ്പിച്ചില്ല് പ ൊടിച്ച് ചേർത്ത പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരിൽ വായിൽ ചെറു വ്രണങ്ങൾ രൂപപ്പെട്ട് പെട്ടന്നുതന്നെ അർബു ദത്തിനിടയാക്കുന്നു.
2. വായിലെ മുറിവുകൾ
വായിൽ നിരന്തരം ഉണ്ടാകുന്ന മുറിവുകൾ അർബുദത്തിന് ഇടയാക്കാ റുണ്ട്. കേടുവന്ന് ദ്രവിച്ച പല്ലുകളും മൂർച്ചയേറിയ അരികുളള പല്ലുകളും പൊട്ടിയ പല്ലുകളും ഇത്തരം മുറിവുകൾ ഉണ്ട ാകാറുണ്ട്. ഇവയുടെ നിരന്തരമായ ഉരസൽ കവിളുകളിലും നാവിലും ഉണങ്ങാത്ത മുറിവുകൾക്കിടയാക്കും. ക്രമേണ ചിലരിൽ ഇത് അർ ബുദമായി മാറും.
3. അടയ്ക്ക
തുടർച്ചയായുള്ള അടയ്ക്കയുടെ ഉപയോഗം അർബുദത്തിന് വഴിവെക്കും. പുകയിലയ്ക്കൊപ്പമോ, പുകയില ഒഴിവാക്കി അടയ്ക്കയും വെറ്റിലയും ചേർത്തോ കഴിക്കുന്നത് അർബുദത്തിനിടയാക്കും.
4. മദ്യപാനം
വായിലെ അർബുദ ബാധക്ക് മദ്യപാനവും നല്ല പങ്കുവഹിക്കുന്നു. മദ്യപാനത്തോടൊപ്പം പുകയിലയും മുറുക്കുമുണ്ടെങ്കിൽ അർബുദസാധ്യത വീണ്ടും വർധിക്കുന്നു.
5. പഴം, പച്ചക്കറികളുടെ ഉപയോഗത്തിലെ കുറവ്
വേണ്ടത്ര അളവിൽ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാതിരിക്കുന്നത് വായിലെ അർബുദ സാധ്യത കൂട്ടാറുണ്ട്. ചീര, മധുരക്കിഴങ്ങ്, മുരിങ്ങയില, പപ്പായ, കാരറ്റ്, ബ്രോക്കോളി കാബേജ്, നെല്ലിക്ക, പേരയ്ക്ക, നാരങ്ങ, മഞ്ഞൾ, ഇഞ്ചി, കൂൺ തുടങ്ങിയവക്ക് കാൻസർ പ്രതിരോധശക്തി വർധിപ്പിക്കാനാകും എന്നതിനാൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
നേരത്തെ കണ്ടെത്തൽ പരമപ്രധാനം
അർബുദ ചികിത്സയുടെ വിജയത്തിന് രോഗം നേരത്തെ തിരിച്ചറിയുന്നതുമായി ഏറെ ബന്ധമുണ്ട്. വായിലെ അർബുദ ബാധക്ക് മുന്നോടിയായി ചില വ്യതിയാനങ്ങൾ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് മുറുക്കും പുകവലിയും ഉള്ളവരിൽ. ഇത്തരം ലക്ഷണങ്ങളെ കണ്ടെത്തുന്നതോടൊപ്പം ഉടൻ ചികിത്സ തേടണം.
ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
ചികിത്സയും പരിചരണവും
അർബുദകോശങ്ങൾ പടരുന്നത് തടയുക, വീണ്ടും അർബുദം ഉണ്ടാകുന്നത് തടയുക, പ്രതിരോധ ശക്തി മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ആയുർവേദ ചികിത്സയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. വായിലെ അണുബാധ, വായ വരൾച്ച, അണ ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട് ഇവക്കുള്ള പരിഹാരങ്ങളും ഒപ്പം നൽകുന്നു. അണയുമായി ബന്ധപ്പെട്ട മാംസപേശികൾക്കുള്ള വ്യായാമങ്ങളും തുടർന്ന് ചെയ്യേണ്ടതാണ്.
സമീകൃത ഭക്ഷണം അനിവാര്യം
ആരോഗ്യമുള്ള കോശസമൂഹത്തിന്റെ പുനർനിർമാണത്തിനും ശാരീരിക ബലം വീണ്ടെടുക്കുന്നതിനും അർബുദരോഗികൾക്ക് ഔഷധത്തോടൊപ്പം പോഷകാഹാരവും അനിവാര്യമാണ്. എന്നാൽ, വായിലെ വ്രണങ്ങളും ഈർപ്പമില്ലായ്മയും രുചിയും മണവും തിരിച്ചറിയാൻ കഴിയാത്തതുമെല്ലാം രോഗിയെ വിഷമത്തിലാക്കും. അതിനാൽ, മാർദവുള്ള ചവയ്ക്കാതെ വിഴുങ്ങാൻ എളുപ്പമുള്ള ഭക്ഷണമാണ് ഈ ഘട്ടത്തിൽ രോഗിക്കനുയോജ്യം.
ഓട്സ്, ഗോതമ്പ്, തുറുക്ക്, കൂവരക് ഇവ കുതിർത്ത് പാൽക്കഞ്ഞിയാക്കി നൽകാം. എരിവില്ലാത്ത സൂപ്പുകൾ ഉണ്ടാക്കി നൽകുന്നത് പോഷകക്കുറവ് തടയും. അമുക്കുരം, ശതാവരി ഇവയിലൊന്ന് പാൽക്കഷായമാക്കി തണുപ്പിച്ച് നൽകാം. ചെറുപയർ സൂപ്പാക്കി കഴിക്കുന്നത് അർബുദരോഗിയുടെ വായവരൾച്ച തടയും.
ഒരിക്കൽ അർബുദം സുഖമായവരിൽ വീണ്ടും വായിലോ തൊണ്ടയിലോ കഴുത്തിലോ തലയിലോ അർബുധം വരാനുള്ള സാധ്യത 25 ശതമാനത്തോളമാണ്. അർബുദം മാറിയശേഷം വീണ്ടും പുകയില ഉപയോഗിക്കുന്നവരിൽ ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്.
പുകയില ഉൽപന്നങ്ങളുടെ ലഭ്യതയും ലഹരിയും സ്കൂൾ കുട്ടികളെപ്പോലും കെണിയിലാക്കുന്നു. അപകടകാരിയെന്നറിഞ്ഞിട്ടും വീടുകളിലും വിപണികളിലും പുകയിലയുടെ ഉപയോഗം ഇന്നും സജീവമാണെന്നത് അത്യന്തം ഗൗരവത്തോടെ കാണേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.