ഇൗ അത്യാധുനിക കാലത്ത് മൊബൈൽ ഫോൺ ഇല്ലാതെ ജീവിക്കുന്നതിനെകുറിച്ച് ആർക്കും ചിന്തിക്കാനാകില്ല. ജനിച്ചു വീണ കുട്ടികൾക്കടക്കം ടച്ച് സ്ക്രീൻ മൊബൈൽ വേണം. കുട്ടികൾ വാട്ടസ് ആപ്പും കമ്പ്യൂട്ടറും ഉപയോഗിക്കുന്നില്ലെങ്കിൽ അവർക്ക് എന്തോ കുഴപ്പമുണ്ട് എന്നു കരുതുന്ന തരത്തിലേക്ക് സമൂഹം മാറിക്കഴിഞ്ഞു. തെൻറ കുട്ടി വാട്ട്സ് ആപ്പിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലുമെല്ലാം ഉണ്ട് എന്ന് പറയുന്നത് അഭിമാനമായി കരുതുന്നവരാണ് മാതാപിതാക്കൾ.
എന്നാൽ ഇൗ അവസ്ഥയിൽ കുട്ടികൾ വളർന്നു വരുമ്പാൾ കണ്ണടകൂടി ആവശ്യമായി വരുന്നതിനെ കുറിച്ച് ആരും ചിന്തിക്കുന്നില്ല. 40ാം വയസിൽ ഉപയോഗിക്കേണ്ട കണ്ണട 10ാംവയസിൽ തന്നെ വെക്കേണ്ടി വരുന്നു എന്ന അവസ്ഥ എങ്ങനെ വന്നുവെന്ന് ആരും ചിന്തിക്കുന്നില്ല. കാഴ്ചയുടെ വിശാലത നഷ്ടമായപ്പോൾ മുതലാണ് കണ്ണട കൂടി ആവശ്യമായി വന്നത്. നമ്മുടെ കാഴ്ച കമ്പ്യൂട്ടർ സ്ക്രീനിലേക്കും അവിടെ നിന്ന് മൊബൈൽ സ്ക്രീനിലേക്കും ഒതുക്കപ്പെട്ടിരിക്കുന്നു.
നേത്രരോഗ വിദഗ്ധരുടെ അടുത്ത്ചികിത്സക്കെത്തുന്ന അധിക കുട്ടികൾക്കും കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം എന്ന പ്രശ്നമാണുള്ളത്. കുട്ടികളിൽ മാത്രമല്ല, മൊബൈൽ, കമ്പ്യൂട്ടർ എന്നിവ തുടർച്ചയായി ദീർഘ നേരം ഉപയോഗിക്കുന്ന എല്ലാവരിലും ഇൗ പ്രശ്നം കാണപ്പെടുന്നു. മൂന്നുമണിക്കൂർ തുടർച്ചയായി കമ്പ്യൂട്ടർ ഉപയോഗിച്ചാൽ കാഴ്ച പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
മൊൈബൽ, കമ്പ്യൂട്ടർ ഉപയോഗം മൂലം കാഴ്ചക്കുണ്ടാകുന്ന പ്രശ്നങ്ങളാണ് കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം എന്നറിയപ്പെടുന്നത്. കാഴ്ചയുടെ ദൂരം കുറഞ്ഞത് കണ്ണിനെ ബാധിച്ചിരിക്കുന്നു. 25 സെൻറീമീറ്റർ മുതൽ 30 സെൻറീ മീറ്റർ വരെയാണ് സാധാരണ കാഴ്ചയുടെ ദൂരം. എന്നാൽ മൊബൈൽ ഫോൺ യുഗത്തിൽ ഇൗ ദൂരം വളരെ കുറഞ്ഞിരിക്കുകയാണ്. വാട്ട്സ് ആപ്പ്, ഫേസ് ബുക്ക് തുടങ്ങിയവ മൊബൈലിൽ ഉപയോഗിക്കുേമ്പാൾ 25 സെൻറീമീറ്ററിലും കുറവ് ദൂരത്ത് പിടിച്ചാണ് ഉപയോഗിക്കുന്നത്. ഇത് കണ്ണിെൻറ പേശികൾക്ക് ഗുരുതര പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്.
കണ്ണിെൻറ പേശികൾ സേങ്കാചിക്കുേമ്പാഴാണ് കാഴ്ച സാധ്യമാകുന്നത്. കൂടുതൽ സമയം ഒരു സ്ക്രീനിലേക്ക് നോക്കുേമ്പാൾ കണ്ണിെൻറ പേശികൾക്ക് ശക്തമായ പീഡനമാണ് നൽകുന്നത്. മൊബൈൽ തിരച്ചിലിൽ മുഴുകുന്നവർ മറന്നുപോകുന്ന ഒരുകാര്യമാണ് കണ്ണുചിമ്മാൻ. കണ്ണിമവെട്ടാതെ കമ്പ്യൂട്ടറുകളിൽ തിരയുന്നവർ ഒാർക്കുക ഇത് നിങ്ങളുടെ കണ്ണിനു ദ്രോഹം ചെയ്യും. സാധാരണ ഒരുമിനുട്ടിൽ 15 മുതൽ 20തവണ കണ്ണിമ ചിമ്മണം. എന്നാൽ മൊബൈലുകളിലും കമ്പ്യൂട്ടറുകളിലും മുങ്ങിത്താഴുേമ്പാൾ ഇത് പലരും മറന്നുപോകും.
കൃഷ്ണമണിയുടെ മുകളിൽ ഒരു ദ്രവപാളിയുണ്ട്. ഇൗ പാളിയലെ ദ്രവമാണ് കൃഷ്ണമണിക്ക് പോഷകം നൽകുന്നത്. ഇമവെട്ടതെ സ്ക്രീനിൽ തിരയുേമ്പാൾ ഇൗ ദ്രവപാളിയിലെ നനവ് ബാഷ്പീകരിച്ചുപോകുന്നു. ഇതുമൂലം കണ്ണ് വരണ്ടുപോകുന്നു. കണ്ണിമ വെട്ടുേമ്പാഴാണ് വീണ്ടും ഇൗ ദ്രവം കണ്ണിലേക്ക് പടരുന്നത്. ഇതാണ് കണ്ണിന് നനവ് പകരുന്നത്. എന്നാൽ ഇമെവട്ടാതെ കമ്പ്യൂട്ടർ സ്ക്രീനിൽ തിരയുേമ്പാൾ ഉള്ളദ്രവം ബാഷ്പീകരിക്കുകയും പുതുതായി നനവ് ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു.
ഇൗ വരണ്ട അവസ്ഥമൂലം
കണ്ണിനു വിശ്രമംകൊടുക്കുക എന്നതു മാത്രമാണ് പോംവഴി. ഒരുമണിക്കൂർ തുടർച്ചയായി കമ്പ്യൂട്ടറോ മൊബൈലോ ഉപയോഗിച്ചാൽ 15 മിനുെട്ടങ്കിലും കണ്ണടച്ച് വിശ്രമിക്കുക. ടിയർ സബ്സ്റ്റിറ്റ്യൂട്ട് എന്ന കണ്ണിൽ ഒഴിക്കുന്ന മരുന്നും ഉപയോഗിക്കാം. മരുന്ന്ഉപയോഗിച്ചാലും കണ്ണടച്ച് കുറച്ച് സമയം വിശ്രമിക്കണം. മൊബൈലും കണ്ണുമായുമുള്ള ദൂരം വ്യത്യാസപ്പെടുത്തിയും കണ്ണിന് ആശ്വാസം നൽകാം. കഴിയുന്നതും മൊൈബലും കമ്പ്യൂട്ടറും 25 സെൻറീ മിറ്ററിലും കൂടുതൽ ദൂരത്ത് പിടിച്ച് ഉപയോഗിക്കാൻ ശ്രമിക്കുക
കണ്ണിെൻറ ലെൻസിെൻറ ഇലാസ്തികത കുറഞ്ഞ് അടുത്തുള്ളവ കാണാതാവുന്ന അവസ്ഥയാണ് വെളെളഴുത്ത്. പ്രായമാകുേമ്പാൾ ഉണ്ടാകുന്ന ഇൗ പ്രശ്നം മണിക്കൂറുകളോളം മൊബൈലിൽ കളിച്ചിരിക്കുന്നവരിൽ നേരത്തെ തന്നെ ഉണ്ടാകാൻ സാധ്യതയുണ്ട്.
മൊബൈൽ ഉപയോഗിക്കുന്നവരിൽ കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് കഴുത്ത് മുന്നിലേക്ക്വളഞ്ഞു പോകുന്ന അവസ്ഥ. കൂടുതൽ പേരിൽ കണ്ടു വരുന്ന പ്രശ്നമാണിത്. മൊബൈൽ ഫോൺ മടിയിൽ വച്ച് വട്ട്സ് ആപ്പിലും ഫേസ് ബുക്കിലും ദീർഘ നേരം ചെലവിടുേമ്പാൾ തല കുമ്പിട്ട് ഇരിക്കേണ്ടി വരുന്നു. ചെറുപ്രായത്തിൽ മുതൽ ഇത്തരം പ്രവർത്തികൾ തുടരുന്നത് കഴുത്ത് വേദനക്കും കഴുത്ത് മുന്നിലേക്ക് വളഞ്ഞ അവസ്ഥയിലേക്കും നയിക്കും.
(കോഴിക്കോട് മെഡിക്കൽ കോളജ് നേത്രരോഗ വിഭാഗം റിട്ടയേർഡ് പ്രഫസറും നിലവിൽ അത്തോളി മലബാർ മെഡിക്കൽ കോളജ് നേത്രരോഗ വിഭാഗം മേധാവിയുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.