ദുബൈ: കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയും ഭീകരസംഘടനകൾക്ക് ധനസഹായം നൽകുന്നതിനെതിരെയുമുള്ള നിയമം പാലിക്കുന്നതിൽ വീഴ്ചവരുത്തിയ പണമിടപാട് സ്ഥാപനത്തിന് യു.എ.ഇ സെൻട്രൽ ബാങ്ക് ഒരു കോടി ദിർഹം പിഴ ചുമത്തി. സ്ഥാപനത്തിന്റെ ലൈസൻസ് പിൻവലിക്കുകയും ചെയ്തു. സുന്ദുസ് എക്സ്ചേഞ്ച് എന്ന സ്ഥാപനത്തിനെതിരെയാണ് നടപടിയെടുത്തത്. സെൻട്രൽ ബാങ്ക് നടത്തിയ പരിശോധനയിൽ സ്ഥാപനം ഗുരുതരമായ നിയമലംഘനം നടത്തിയതായി കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.