ദുബൈ: യുനിസെഫ് ആദ്യമായി ഏർപ്പെടുത്തിയ ശിശുസൗഹൃദ നഗരത്തിനുള്ള പുരസ്കാരം ഷാർജക് ക്. ഷാർജ ശിശുസൗഹൃദ പദ്ധതിക്കാണ് രാജ്യാന്തര അംഗീകാരം ലഭിച്ചിരിക്കുന്നത്. ജർമനിയി ൽ നടന്ന ലോക ശിശുസൗഹൃദ നഗരങ്ങളുടെ ഉച്ചകോടിയിലാണ് പ്രഖ്യാപനമുണ്ടായത്. ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ കാസിമിയുടെ പ്രത്യേക താൽപര്യപ്രകാരം 2011ലാണ് ഷാർജ ശിശുസൗഹൃദ പദ്ധതി നിലവിൽ വന്നത്.
ശൈഖ ബുദുർ ബിൻത് സുൽത്താൻ അൽ ഖാസിമിയാണ് ഷാർജ ശിശുസൗഹൃദ പദ്ധതിയുടെ ചെയർപേഴ്സൻ. യൂനിസെഫ് എക്സിക്യുട്ടിവ് ഡയറക്ടർ സെബാസ്റ്റ്യൻ ലിയോണിൽനിന്ന് ഷാർജ ഭരണാധികാരിയുടെ ഓഫിസ് ചെയർമാൻ ശൈഖ് സലിം ബിൻ അബ്ദുൽ റഹ് മാൻ അൽ ഖാസിമി പുരസ്കാരം ഏറ്റുവാങ്ങി. കുഞ്ഞുങ്ങൾക്ക് ആരോഗ്യകരമായ ജീവിതം ഉറപ്പുവരുത്തുന്നതിനും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനുമായി ആരംഭിച്ച ഷാർജ ശിശുസൗഹൃദ പദ്ധതി, പ്രധാനമായും കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള മനോഹരമായ നാലു പ്രവർത്തനങ്ങൾ നടപ്പാക്കിയാണ് തുടക്കം കുറിച്ചത്.
ശിശുസൗഹൃദ ആരോഗ്യ സംവിധാനങ്ങൾ, ജോലിസ്ഥലങ്ങളിൽ അമ്മമാർക്ക് സൗകര്യപ്രദമായ സൗകര്യമൊരുക്കൽ, പെതുസ്ഥലങ്ങളെ മാതൃ-ശിശു സൗഹൃദമാക്കൽ, മുലയൂട്ടാൻ സൗകര്യമുള്ള നഴ്സറികൾ എന്നിവയായിരുന്നു അത്. ഷാർജ നടപ്പാക്കിയ ശിശുസൗഹൃദ പദ്ധതികൾ വഴി അന്താരാഷ്ട്ര നേട്ടം കരഗതമായതിലൂടെ അർഹതക്കുള്ള അംഗീകാരമാണ് ലഭിച്ചിരിക്കുന്നതെന്ന് പദ്ധതിയുടെ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ഹെസ്സ ഖൽഫാൻ അൽ ഗസൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.