അബൂദബി: ഫുട്ബാൾ മൈതാനത്തെ വലയിൽ ഗോളടിച്ചുകൂട്ടുന്ന ജർമൻ ഫുട്ബാളർ മെസ്യൂത് ഒസീൽ കഴിഞ്ഞ ദിവസം സ്നേഹത്തിെൻറ പന്ത് പായിച്ചത് രണ്ട് മലയാളികളുടെ മനസ്സിലേക ്ക്. പ്രിയ താരത്തെ നേരിട്ട് കാണാനുള്ള ആഗ്രഹവുമായെത്തിയ കാസർകോട് ചെറുവത്തൂർ മൻ സൂർ മുഹമ്മദലിയെയും മലപ്പുറം വൈലത്തൂർ മുഹമ്മദ് അഷ്റഫിെനയും ലോകോത്തര കളിക്ക ാരൻ ചേർത്തുപിടിച്ചു. വീട്ടുവിശേഷങ്ങളും േജാലിവിവരങ്ങളും ചോദിച്ചു. കൂടെ നിന്ന് ഫോേട്ടായെടുത്തു. മലയാളത്തിൽ പറഞ്ഞു പഠിച്ച് ഇരുവരുടെയും കൂട്ടുകാരോട് ‘സുഖമാണോ’ എന്ന് ചോദിക്കുന്ന വീഡിയോ പിടിച്ചു.അസുലഭ നിമിഷങ്ങളായിരുന്നു ഒസീലിനോടൊപ്പം ചെലവഴിക്കാൻ ലഭിച്ചതെന്ന് മൻസൂറും അഷ്റഫും പറയുന്നു. ഏറെക്കാലമായുള്ള ആഗഹത്തിെൻറ സാഫല്യം. ഇരുവരുടെയും ആരാധനയുടെയും ഇഷ്ടത്തിെൻറയും ആഴം കണ്ട താരം സ്വന്തം ജഴ്സിയിൽ ഒപ്പ് പതിച്ചു നൽകി.
തെൻറ അഞ്ച് വയസ്സുകാരനായ മകെൻറ പേര് ഒസീൽ എന്നാണെന്ന് മൻസൂറും താൻ നാട്ടിൽ അറിയപ്പെടുന്നത് മാക് ഒസീൽ എന്നാണെന്ന് അഷ്റഫും പറഞ്ഞേപ്പാൾ ഒറിജിനൽ ഒസീൽ അത്ഭുതപ്പെട്ടു. അൽ നസ്ർ ക്ലബുമായുള്ള സൗഹൃദ മത്സരത്തിന് ആഴ്സനൽ ക്ലബിനൊപ്പം ദുബൈയിൽ എത്തിയേപ്പാഴാണ് മൻസൂറും അഷ്റഫും ഒസീലിനെ കണ്ടത്. ഫുജൈറയിൽ ജോലി ചെയ്യുന്ന അഷ്റഫ് മൂന്ന് ദിവസം അവധിയെടുത്താണ് ദുബൈയിലെത്തിയത്. അഷ്റഫിെൻറ ഇൻസ്റ്റഗ്രാം സുഹൃത്ത് ജർമൻകാരനായ റംസാൻ കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയതിെൻറ ആത്മവിശ്വാസത്തിലായിരുന്നു പുറപ്പെടൽ. ശനിയാഴ്ച ഹോട്ടലിലെത്തി അർധ രാത്രി വരെ കാത്തിരുന്നിട്ടും കാണാനായില്ല. ഞായറാഴ്ചയും ശ്രമം വിഫലം. അവസാന നിമിഷത്തിലും ഗോൾ നേടാമെന്ന ഫുട്ബാൾ മനസ്സ് ഇരുവരെയും നിരാശരാക്കിയില്ല.
തിങ്കളാഴ്ച നടത്തിയ ശ്രമത്തിൽ ഇഷ്ട താരത്തിെൻറ മുന്നിലെത്തി, ഹൃദയം കീഴടക്കി മടങ്ങി. ചൊവ്വാഴ്ച ദുബൈ അൽ മക്തൂം സ്റ്റേഡിയത്തിൽ നടന്ന ആഴ്സനൽ^അൽ നസ്ർ സൗഹൃദ മത്സരം കാണാനും ഇരുവർക്കും അവസരമൊരുങ്ങി. മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആഴ്സനൽ ജയിച്ചു. അറ്റാക്കിങ് മിഡ്ഫീൽഡറായി കളത്തിലിറങ്ങിയ ഒസീൽ ഗോൾ നേടിയില്ലെങ്കിലും ഒരു ഗോളിന് അസിസ്റ്റ് ചെയ്തതായി മൻസൂർ പറഞ്ഞു. ഒസീലിനോടൊപ്പം തന്നെ രണ്ടുപേരും ജർമനിയുടെയും ആരാധകരാണ്. ഒസീൽ ഫാൻസ്, ജർമൻ ഫാൻസ് സമൂഹ മാധ്യമ കൂട്ടായ്മകളിൽ അംഗങ്ങളുമാണ്. അതേസമയം, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിെന പിന്തുണക്കുന്ന മൻസൂർ ടീമിെൻറ ഒൗദ്യോഗിക ഫാൻ ബാഡ്ജ് ഉടമയാണ്. ദുബൈയിൽ ഹെവി എക്യുപ്മെൻറ് ടൂൾസ് കമ്പനിയിൽ ജോലി ചെയ്യുകയാണ് മൻസൂർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.